ADVERTISEMENT

മാനന്തവാടി ∙ തലശ്ശേരി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന പാലാക്കുളി കവലയിലെ എഐ ക്യാമറ റോഡ് നവീകരണം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. പ്രതിമാസം ഒന്നിലേറെ വാഹനാപകടങ്ങൾ നടന്ന ഇവിടെ എഐ ക്യാമറ സ്ഥാപിച്ചതോടെ അപകട രഹിതമായിരുന്നു. എന്നാൽ മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് വികസനത്തിനായി ക്യാമറ അഴിച്ച് മാറ്റി. ഇഴഞ്ഞ് നീങ്ങിയ റോഡ് പണി ഇവിടെ പൂർത്തിയായിട്ടും ക്യാമറ തിരികെ എത്തിയില്ല.

റോഡ് നവീകരിക്കുകയും ക്യാമറ ഇല്ലാതാകുകയും ചെയ്തതോടെ ഇതിലേ വാഹനങ്ങൾ അമിത വേഗത്തിൽ പായുകയാണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് വയനാട്–കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ അന്തർ ജില്ലാ റോഡിലൂടെ കടന്നു പോകുന്നത്. അപകടങ്ങളും പതിൻമടങ്ങായി. മാനന്തവാടി - തലശ്ശേരി റോഡിൽ പാലാക്കകവലയിൽ ക്യാമറ സ്ഥാപിച്ചിരുന്ന തൂണും കമ്പിയും സ്റ്റാൻഡും എല്ലാം ഏറെ നാളായി റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ തുരുമ്പെടുത്ത് കിടക്കുന്നുണ്ട്.

English Summary:

AI camera removal has caused a surge in accidents at Palakkuzhi junction. The absence of speed monitoring on this busy Mananthavady-Thalassery road poses a significant safety risk to drivers and passengers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com