ADVERTISEMENT

കോവിഡ് കേസുകൾ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിൽ. ഇതിനിടെ COVID-Omicron XBB വേരിയന്‍റ് ഡെൽറ്റ വേരിയന്‍റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലാണെന്നുമുള്ള അവകാശവാദവുമായി സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാം. 

അന്വേഷണം

ജാഗ്രത , കൊറോണ വൈറസിന്റെ പുതിയ COVID-Omicron XBB വേരിയന്റ് വ്യത്യസ്തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതുമാണ് കാരണം എല്ലാവരും മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു. COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇപ്രകാരമാണ്, ചുമ ഇല്ല,പനി ഇല്ല. ഒരുപാട് ഉണ്ടാകും ,സന്ധി വേദന, തലവേദന, കഴുത്ത് വേദന,മുകളിലെ നടുവേദന,ന്യുമോണിയ, പൊതുവെ വിശപ്പില്ല.

തീർച്ചയായും, COVID-Omicron XBB ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ വൈറസ് ഉള്ളതും മരണനിരക്ക് കൂടുതലുള്ളതുമാണ്. ഈ അവസ്ഥ അതീവ തീവ്രതയിലെത്താൻ കുറച്ച് സമയമെടുക്കും, ചിലപ്പോൾ വ്യക്തമായ ലക്ഷണങ്ങളില്ലാതെ. നമുക്ക് കൂടുതൽ ശ്രദ്ധിക്കാം! ഇത്തരത്തിലുള്ള വൈറസ് നാസോഫറിംഗൽ പ്രദേശത്ത് വസിക്കുന്നില്ല, താരതമ്യേന ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുന്നു, അതായത് "വിൻഡോ". Covid Omicron XBB രോഗനിർണയം നടത്തിയ നിരവധി രോഗികളെ ഒടുവിൽ പനിയും വേദനയും ഇല്ലെന്ന് തരംതിരിച്ചു, എന്നാൽ എക്സ്-റേ ഫലങ്ങൾ നേരിയ നെഞ്ച് ന്യുമോണിയ കാണിച്ചു.

മൂക്കിലെ സ്വാബ് പരിശോധനകൾ COVID-Omicron XBB-യ്‌ക്ക് പലപ്പോഴും നെഗറ്റീവ് ഫലങ്ങൾ നൽകുന്നു, കൂടാതെ തെറ്റായ നെഗറ്റീവ് ഫലങ്ങൾ നൽകുന്ന നാസോഫറിംഗിയൽ ടെസ്റ്റുകളുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം വൈറസ് സമൂഹത്തിൽ വ്യാപിക്കുകയും ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുകയും വൈറൽ ന്യുമോണിയയ്ക്ക് കാരണമാവുകയും അത് കടുത്ത ശ്വസന സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. Covid-Omicron XBB വളരെ സാംക്രമികവും വളരെ മാരകവും മാരകവുമാണെന്ന് ഇത് വിശദീകരിക്കുന്നു. ദയവായി ശ്രദ്ധിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക, രണ്ട് ലെയർ മാസ്ക് ധരിക്കുക, അനുയോജ്യമായ മാസ്ക് ഉപയോഗിക്കുക, എല്ലാവർക്കും രോഗലക്ഷണമില്ലെങ്കിൽ (ചുമയോ തുമ്മലോ അല്ല) കൈകൾ ഇടയ്ക്കിടെ കഴുകുക.

കോവിഡ് -19 ന്റെ ആദ്യ തരംഗത്തേക്കാൾ മാരകമാണ് കോവിഡ് ഒമിക്രൊൺ "വേവ്".  അതിനാൽ നമ്മൾ വളരെ ജാഗ്രത പാലിക്കുകയും എല്ലാത്തരം കൊറോണ വൈറസ് മുൻകരുതലുകളും എടുക്കുകയും വേണം. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ജാഗ്രതയോടെ ആശയവിനിമയം നടത്തുക. ഈ വിവരം സ്വയം സൂക്ഷിക്കരുത്, കഴിയുന്നത്ര മറ്റ് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക, പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എന്നാണ് ആശങ്കപരത്തുന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം. 

സന്ദേശം സംബന്ധിച്ച കീവേഡുകളുടെ പരിശോധനയിൽ മുൻപ് ഇംഗ്ലീഷില്‍ പ്രചരിച്ചിരുന്ന സന്ദേശത്തിന്‍റെ മലയാള പരിഭാഷയാണ് വീണ്ടും പ്രചരിക്കുന്നതെന്ന് വ്യക്തമായി. കൂടാതെ സന്ദേശത്തിൽ സൂചിപ്പിക്കുന്നത് പോലെ കേരളത്തില്‍ ഇപ്പോള്‍ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളില്‍ സ്ഥിരീകരിച്ചിട്ടുള്ളത് COVID-Omicron XBB അല്ല  ജെഎന്‍.1 എന്ന  ഉപവകഭേദമാണ് . കൂടാതെ പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ വർധനയ്ക്ക് കാരണമായെങ്കിലും ജെഎൻ.1 ഉപവകഭേദം വേരിയന്റ് ഓഫ് ഇന്ററസ്റ്റ് (VOI) മാത്രമേ ആകുന്നുള്ളുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിരുന്നു. കരുതലെടുക്കേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്ന അർഥത്തിലാണ് ജെഎൻ.1നെ വിഒഐ ആയി നിശ്ചയിച്ചത് എന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. പേടി വേണ്ട ജാഗ്രത മതി എന്ന നിലപാടാണ് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ളത്.   

കൂടുതൽ തിരഞ്ഞപ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി 2022 ഡിസംബറിൽ എക്സ്സ് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

വാസ്തവം

COVID-Omicron XBB വേരിയന്‍റ് ഡെൽറ്റ വേരിയന്‍റിനേക്കാൾ 5 മടങ്ങ് കൂടുതൽ ശക്തവും മരണനിരക്ക് കൂടുതലാണെന്നുമുള്ള അവകാശവാദവുമായി പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. 2022ല്‍ പ്രചരിച്ചിരുന്ന ഇത്തരമൊരു വ്യാജ സന്ദേശത്തിന്റെ മലയാളത്തിലുള്ള പരിഭാഷയാണ് വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.

English Summary: The message circulating claiming that the COVID-Omicron XBB variant is 5 times more potent and more lethal than the delta variant is false.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com