ADVERTISEMENT

അബുദാബി ∙ താപനിലയിലെ ക്രമാതീതമായ വർധനവ് കാരണം യുഎഇയിൽ വേനൽക്കാലത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നതായി അധികൃതർ പറഞ്ഞു. ടയർ പൊട്ടുന്നതാണ് ഈ സമയത്തെ അപകടങ്ങളുടെ പ്രധാന കാരണം. മറ്റ് ചില അപകടങ്ങളും തീപിടിത്തം പോലെയുള്ള വലിയ സംഭവങ്ങളിലേക്ക് നയിച്ചേക്കാമെന്നും പറഞ്ഞു. സുരക്ഷയിലും പ്രതിരോധ നടപടികളിലും ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണ് ഇവയിൽ മിക്കതും സംഭവിക്കുന്നത്.

ചൂടുള്ള മാസങ്ങളിൽ വാഹനങ്ങളിൽ വച്ചാൽ തീ പിടിക്കാൻ സാധ്യതയുള്ള  ഇനങ്ങൾ:

കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, ഊർജ്ജ സംഭരണ ഉപകരണങ്ങൾ, സാനിറ്റൈസർ, പെർഫ്യൂം, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്റുകൾ. ഇവയിൽ മിക്കതും എളുപ്പം കത്തുന്ന വസ്തുക്കളായതിനാൽ സൂര്യതാപമേൽക്കുമ്പോള്‍ അവ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിക്കാൻ കാരണമായേക്കാം.  വാഹനത്തിൽ എപ്പോഴും അഗ്നിശമന ഉപകരണവും പ്രഥമശുശ്രൂഷ കിറ്റും സൂക്ഷിക്കണമെന്ന് അബുദാബി പൊലീസ് നിർദ്ദേശിച്ചു. ഇത് ഡ്രൈവറുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് പ്രധാനമാണ്. 

English Summary:

Authorities say that the risk of accidents in the UAE is increasing during the summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com