ADVERTISEMENT

മസ്‌കത്ത് ∙ പ്രവാസികൾക്ക് തിരിച്ചടിയായി വീണ്ടും ഒമാനിൽ സ്വദേശിവൽക്കരണം. 40 തൊഴിൽ മേഖലകൾ കൂടി ഒമാൻ പൗരന്മാർക്ക് മാത്രമാക്കി.

സ്വദേശിവൽകരിച്ച തസ്തികകൾ
ട്രക്ക് ഡ്രൈവർ, വെള്ള ടാങ്കർ ഡ്രൈവർ, ഹോട്ടൽ റിസപ്ഷൻ മാനേജർ, ഭക്ഷ്യ, മെഡിക്കൽ ഉൽപന്നങ്ങൾ കൊണ്ടു പോകുന്ന ശീതീകരിച്ച ട്രെയിലറുകളിലെ ഡ്രൈവർമാർ, ഫ്ലാറ്റ് ബെഡ് ക്രെയിൻ ഡ്രൈവർ, ഫോർക്‌ലിഫ്റ്റ് ഡ്രൈവർ, നീന്തൽ രക്ഷകൻ, ടൂറിസ്റ്റ് ഏജന്റ്, ട്രാവൽ ഏജന്റ്, റൂം സർവീസ് സൂപ്പർവൈസർ, ഡ്രില്ലിങ് എൻജിനീയർ, ക്വാളിറ്റി കൺേട്രാൾ മാനേജർ, ക്വാളിറ്റി ഓഫിസർ, മെക്കാനിക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷൻ, ഡ്രില്ലിങ് മെഷർമെന്റ് എൻജിനീയർ, ക്വാളിറ്റി സൂപ്പർവൈസർ, ഇലക്ട്രിഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്‌നീഷൻ, എയർക്രാഫ്റ്റ് ലോഡിങ് സൂപ്പർവൈസർ, മാർക്കറ്റിങ് സ്‌പെഷലിസ്റ്റ്, ഷിപ്പ് മൂറിങ് ടൈയിങ് വർക്കർ, ലേബർ സൂപ്പർവൈസർ, കൊമേഴ്‌സ്യൽ ബ്രോക്കർ, കാർഗോ കയറ്റിറക്ക് സൂപ്പർവൈസർ, കൊമേഴ്‌സ്യൽ പ്രമോട്ടർ, ഗുഡ്‌സ് അറേഞ്ചർ, പുതിയ വാഹനങ്ങളുടെ സെയിൽസ്മാൻ, ഉപയോഗിച്ച വാഹനങ്ങളുടെ സെയിൽസ്മാൻ, പുതിയ സ്‌പെയർപാർട്ട് സെയിൽസ്മാൻ, ഉപയോഗിച്ച സ്‌പെയർപാർട്‌സ് സെയിൽസ്മാൻ, ജനറൽ സിസ്റ്റം അനലിസ്റ്റ്, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്‌വർക് സ്‌പെഷലിസ്റ്റ്, മറൈൻ സൂപ്പർവൈസർ.

ഇവയിൽ ഭൂരിഭാഗവും സ്വദേശിവൽകരിച്ചു. സിസ്റ്റം അനലിസ്റ്റ് ജനറൽ, ഇൻഫർമേഷൻ സിസ്റ്റം നെറ്റ്‌വർക് സ്‌പെഷലിസ്റ്റ്, മറൈൻ ഒബ്‌സർവർ, ട്രാഫിക് കൺട്രോളർ, കംപ്യൂട്ടർ മെയിന്റനൻസ് ടെക്‌നീഷൻ എന്നീ തസ്‌കികളിലെ സ്വദേശിവത്കരണം അടുത്ത വർഷം നടപ്പിലാകും.

കംപ്യൂട്ടർ പ്രോഗ്രാമർ, കംപ്യൂട്ടർ എൻജിനീയർ, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി മുതൽ സ്വദേശിവൽകരിക്കും. വെബ് ഡിസൈനർ, ഓപ്പറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവത്കരണം 2027 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.മാനേജർ, എൻജിനീയർ, സൂപ്പർവൈസർ, ടെക്‌നീഷൻ, ഡ്രൈവർ, മാർക്കറ്റിങ്, സെയിൽസ്മാൻ ഉൾപ്പെട്ട മിക്ക മേഖലകളിലും ആയിരക്കണക്കിനു മലയാളികളാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ തസ്തികകൾ സ്വദേശിവൽക്കരിക്കുകയാണ്. വീസ വിലക്കും ഏർപ്പെടുത്തുന്നുണ്ട്.

English Summary:

Oman to strengthen Omanization - 40 more posts for oman citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com