ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുവൈത്ത്‌ സിറ്റി ∙  ഇറാഖ് പട്ടാള മേധാവിയായിരുന്ന സദ്ദാം ഹുസൈന്റെ പിടിയിൽനിന്ന് കുവൈത്ത് വിമോചിതമായതിന്റെ 34-ാം വാർഷിക നിറവിൽ കുവൈത്ത് ഇന്ന് വിമോചന ദിനം ആഘോഷിക്കുന്നു. 1990 ഓഗസ്റ്റ് 2നാണ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചത്.

ഐക്യരാഷ്ട്രസഭയുടെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെയും ഇടപെടലിനെത്തുടർന്ന് ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം എന്ന സൈനിക മുന്നേറ്റത്തിലൂടെ 1991 ഫെബ്രുവരി 26ന് കുവൈത്ത് സ്വതന്ത്രമായി. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമകൾക്ക് മുന്നിൽ രാജ്യം ആദരവ് അർപ്പിച്ചു.  ഏഴുമാസം അധിനിവേശം നീണ്ടുനിന്നിരുന്നു 

ജാബിര്‍ സ്‌റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച ആഘോഷത്തില്‍ നിന്ന്. ചിത്രത്തിന് കടപ്പാട്: ഷീജോ
ജാബിര്‍ സ്‌റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച ആഘോഷത്തില്‍ നിന്ന്. ചിത്രത്തിന് കടപ്പാട്: ഷീജോ

അധിനിവേശം കുവൈത്ത് പൗരന്മാര്‍ക്കിടെയില്‍ മുറിപ്പാട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും, രണ്ട് ദശാബ്ദത്തിന് ശേഷം കുവൈത്ത് ഭരണാധികാരികളുടെ ഇച്ഛാശക്തിമൂലം സൗഹൃദം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. മാനുഷിക മൂല്ല്യം ഉയര്‍ത്തിയുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി 2014ല്‍ കുവൈത്തിനെ മേഖലയിലെ മാനുഷിക ക്രേന്ദമെന്ന നിലയിലും അന്നത്തെ അമീറായിരുന്ന ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബില്‍ അല്‍ സബാഹിനെ മാനുഷിക നേതാവായും തിരഞ്ഞെടുത്തിരുന്നു. 34-ാം വിമോചന ദിനം ഇന്നാണ് ആഘോഷിക്കുന്നത്.

കുവൈത്തി പെണ്‍കുട്ടി ദേശീയ പതാകയുടെ നിറങ്ങളുള്ള കുപ്പായം അണിഞ്ഞ്. ചിത്രത്തിന് കടപ്പാട്: ഷീജോ മഞ്ഞളി.
കുവൈത്തി പെണ്‍കുട്ടി ദേശീയ പതാകയുടെ നിറങ്ങളുള്ള കുപ്പായം അണിഞ്ഞ്. ചിത്രത്തിന് കടപ്പാട്: ഷീജോ മഞ്ഞളി.
ജാബിര്‍ സ്‌റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച ആഘോഷത്തില്‍ നിന്ന്. ചിത്രത്തിന് കടപ്പാട്: ഷീജോ
ജാബിര്‍ സ്‌റ്റേഡിയത്തിന് സമീപം സംഘടിപ്പിച്ച ആഘോഷത്തില്‍ നിന്ന്. ചിത്രത്തിന് കടപ്പാട്: ഷീജോ

∙ ദേശീയ ദിനാഘോഷം വിപുലമായി കൊണ്ടാടി
ഇന്നലെ രാജ്യമെമ്പാടും വിപുലമായ രീതിയിലാണ് ദേശീയ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചത്.കുവൈത്ത് ടവര്‍,അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്,അഹ്മദി,ഷഹീദ് പാര്‍ക്ക്,ജാബില്‍ പാലം തുടങ്ങിയവടെങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ്,കുവൈത്ത് ടവര്‍ പരിസരങ്ങളില്‍ ആയിരങ്ങളാണ് ഒത്ത്കൂടിയത്. കടുത്ത തണുപ്പ് വകവയ്ക്കാതെ സ്വദേശികളെ പോലെ തന്നെ വിദേശികളും രാജ്യത്തിന്റെ ദേശീയ ദിനാഘേഷത്തില്‍ പങ്കെടുത്തു.

English Summary:

Kuwait Liberation Day on Today

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com