ADVERTISEMENT

ചെന്നൈ ∙ മൂന്നാം വർഷത്തിലേക്കു കടക്കുന്ന സ്റ്റാലിൻ മന്ത്രിസഭയുടെ പ്രതിഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രകടനം മോശമായ മന്ത്രിമാരെ ഒഴിവാക്കി പുനഃസംഘടനയ്ക്ക് ഡിഎംകെ സർക്കാർ നീക്കം തുടങ്ങി. ചീഫ് സെക്രട്ടറി വി.ഇരൈയൻപും ഡിജിപി സി.ശൈലേന്ദ്രബാബുവും ഉടൻ വിരമിക്കുന്നതിനാൽ സെക്രട്ടറി, ഉദ്യോഗസ്ഥ തലങ്ങളിലും മാറ്റങ്ങളുണ്ടാകും. നാളെ നടക്കുന്ന മന്ത്രിസഭാ യോഗം നിർണായകമാണ്. 

സ്റ്റാലിൻ കുടുംബത്തിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുള്ള ഓഡിയോ വിവാദത്തിൽപ്പെട്ട പി.ടി.ആർ.പളനിവേൽ ത്യാഗരാജന് ധനമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നും പകരം വ്യവസായ മന്ത്രി തങ്കം തെന്നരശിന് ധനവകുപ്പ് നൽകുമെന്നുമുള്ള അഭ്യൂഹം ശക്തമാണ്. പ്രകടനം മോശമായാൽ ഇളവുണ്ടാകില്ലെന്നു മുതിർന്ന മന്ത്രിമാർക്കുൾപ്പെടെ സ്റ്റാലിൻ നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനൊപ്പം, അടുത്തിടെയുണ്ടായ വിവാദങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ഉന്നയിച്ച ആരോപണങ്ങളും പാർട്ടിക്കുള്ളിൽ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. മന്ത്രിമാരായി കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നാണു സൂചന. 

ടി.ആർ.ബാലു എംപിയുടെ മകനും തുടർച്ചയായി മൂന്നു തവണ എംഎൽഎയുമായ ടി.ആർ.ബി.രാജയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കും. 10ന് ശേഷം മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിനാൽ പുനഃസംഘടന നേരത്തേ പൂർത്തിയാക്കാനാണു ശ്രമം. അധികാരമേറ്റശേഷം ഇതുവരെ രണ്ടുതവണ മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു.

 

 

English Summary: Stalin likely to reshuffle TN cabinet 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com