ADVERTISEMENT

ബെംഗളൂരു∙ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ, അമ്മ ഭവാനി രേവണ്ണ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ബെംഗളൂരു മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. ഭവാനിക്കും‌ ഡ്രൈവർ അജിത്തിനും പ്രത്യേക അന്വേഷണ സംഘം സമൻസ് അയച്ചിട്ടും ഹാജരായിരുന്നില്ല. അജിത് ഒളിവിലാണ്. തന്നെ ആരും തട്ടിക്കൊണ്ടു പോയില്ലെന്ന് 60 വയസ്സുകാരി പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഈ വിഡിയോയ്ക്കു പിന്നിൽ ഭവാനിയും അജിത്തുമാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. 

വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയ്ക്കു നേരത്തേ ജാമ്യം ലഭിച്ചിരുന്നു. പ്രജ്വലിനു പുറമേ രേവണ്ണയ്ക്കെതിരെയും പീഡനക്കേസുണ്ട്. ഇതിനിടെ, പ്രജ്വൽ ചിത്രീകരിച്ച മൂവായിരത്തോളം വിഡിയോകൾ ഫോണിൽ നിന്നു ചോർത്തി പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജർമനിയിലേക്കു കടന്ന പ്രജ്വൽ 31ന് തിരിച്ചെത്തി കീഴടങ്ങുമെന്നു പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. 

English Summary:

Prajwal Revanna's mother's anticipatory bail plea will consider today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com