ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

ന്യൂഡൽഹി ∙ രോഗിയുടെ കൃത്യവും വിശദവുമായ ലബോറട്ടറി പരിശോധനയ്ക്കു ശേഷമേ ആന്റിബയോട്ടിക് ചികിത്സ നിർദേശിക്കാവുവെന്ന് ഡോക്ടർമാർക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം നൽകി. രോഗത്തിന്റെ തീവ്രത, കഫം പരിശോധന, കൾചർ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ആന്റിബയോട്ടിക് ചികിത്സ നിശ്ചയിക്കേണ്ടത്.

സ്ഥിരീകരിക്കും മുൻപ് രോഗകാരണം അനുമാനിച്ച് ആന്റിബയോട്ടിക് നൽകുന്നത് ഗുരുതര രോഗമുള്ളവരിൽ മാത്രമായിരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിത ഉപയോഗം തടയാൻ കമ്മിഷൻ തയാറാക്കിയ കർമ പദ്ധതിയിലാണ് ഇക്കാര്യമുള്ളത്. രോഗലക്ഷണങ്ങളുമായി എത്തുന്നവർക്കെല്ലാം ആന്റിബയോട്ടിക് നൽകുന്നതിനെതിരെയാണ് എൻഎംസിയുടെ ശുപാർശ.

English Summary:

National Medical Commission suggest doctors, Antibiotic treatment only after detailed inspection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com