ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊല്ലം∙ പോക്‌സോ കേസിൽ പ്രതിക്ക് 90 വർഷം കഠിനതടവിനും 2,10,000 രൂപ പിഴയൊടുക്കാനും ശിക്ഷ. നാലാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് അഴൂർ പെരുമാതുറ മാടൻവിള തൈവിളാകം വീട്ടിൽ അബ്ദുൾ റസാഖിനെയാണ് (56) കരുനാഗപ്പളളി ഫാസ്റ്റ്ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി എഫ്. മിനിമോൾ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 21 മാസം കൂടി ശിക്ഷയനുഭവിക്കണം. അതിജീവിത പത്താം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞാണ് പീഡനം വിവരം പുറത്തറിയുന്നത്.

വിസ്താരത്തിൽ കൂട്ടുകാരിയെയും അധ്യാപകരേയും മാതാവിനെയും വിസ്തരിച്ചിരുന്നു. മാതാവ് പ്രതിഭാഗം ചേർന്നു മൊഴി നൽകി. സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് സാമ്പത്തിക സഹായം നൽകാനുള്ള നടപടിയെടുക്കാൻ കൊല്ലം ജില്ല ലീഗൽ സർവീസ് അതോറിറ്റിക്കു കോടതി നിർദേശം നൽകി. ശൂരനാട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ജോസഫ് ലിയോൺ അന്വേഷണം നടത്തി റജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.സി. പ്രേംചന്ദ്രൻ ഹാജരായി. എഎസ്ഐ മേരി ഹെലൻ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.

English Summary:

Kollam POCSO Case: Kollam POCSO case results in a 90-year prison sentence for Abdul Rasak. The Karunagappally court's decision underscores the seriousness of child sexual abuse and the importance of stringent punishments.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com