ADVERTISEMENT

കൽപറ്റ∙ പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം പിടിച്ചു. ലക്ഷ്മി ആലക്കമറ്റം ആണു പുതിയ പ്രസിഡന്റ്. എൽഡിഎഫ് അംഗമായിരുന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു യുഡിഎഫിനു വോട്ട് ചെയ്യുകയായിരുന്നു. പതിനൊന്നാം വാർഡ് അംഗമാണ് ബെന്നി. ഇതോടെ തൃണമൂലിന്റെ പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി.

യുഡിഎഫ് സ്ഥാനാർഥി 12 വോട്ടും എൽഡിഎഫ് സ്ഥാനാർഥി 10 വോട്ടും നേടി. നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിനു പിന്തുണ നൽകിയ ബെന്നി ചെറിയാനെ മർദിച്ച കേസിൽ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകരായ 7 പേർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. പനമരം സ്വദേശികളായ ഷിഹാബ്, അക്ഷയ്, ഇർഷാദ്, സനൽ, ശ്രീജിത്ത് എന്നിവർക്കു പുറമേ കണ്ടാലറിയാവുന്ന രണ്ടു പേരെ കൂടി പ്രതി ചേർത്ത് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണു കേസ്. ഷിഹാബും ഇർഷാദും മുൻപും വധശ്രമ കേസുകളിൽ പ്രതികളായിട്ടുണ്ട്. കൂത്താട്ടുകുളത്ത് സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയി സിപിഎം വിവാദത്തിൽ നിൽക്കെയാണ് പനമരത്തും സമാനസംഭവം നടന്നത്.

English Summary:

UDF win Panamaram Panchayat: UDF wins Panamaram Panchayat presidency with Trinamool Congress support after a no-confidence motion. The victory follows violence and arrests related to the political shift.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com