ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

എല്ലാ ഭാഷകളിലും ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് അനന്യ പാണ്ഡെ.സോഷ്യല്‍ മീഡിയയിലും അനന്യയ്ക്ക് ലക്ഷക്കണക്കിന്‌ ആരാധകരുണ്ട്. ഈയിടെ തന്‍റെ അമൃത്സര്‍ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി പങ്കുവച്ചിരുന്നു.

സഹോദരി റൈസ പാണ്ഡേയ്ക്കും അവരുടെ അമ്മ ഭാവന പാണ്ഡെയ്ക്കും ഒപ്പമാണ് അനന്യ അമൃത്സര്‍ യാത്ര നടത്തിയത്. സുവർണക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങള്‍ക്കൊപ്പം, ഇവിടെ നിന്നും കഴിച്ച വിഭവങ്ങളുടെ ചിത്രങ്ങളും അനന്യ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അമൃത്സറിലെ പ്രശസ്തമായ വിഭവമായ അമൃത്സരി കുൽച്ചയുടെ ചിത്രം ഇവയില്‍ കാണാം. നാനിനോട് സാമ്യമുള്ള ഇത് ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കടലക്കറി, ദാല്‍ മഖാനി, ചട്ണി മുതലായവയ്ക്കെല്ലാമൊപ്പം ഇത് കഴിക്കാം. ചിത്രത്തില്‍ ഈ ഭക്ഷണത്തോടൊപ്പം കടലക്കറി, ചട്ണി, ഉള്ളി അരിഞ്ഞത്, അച്ചാർ എന്നിവ ഉണ്ടായിരുന്നു. 

കൂടാതെ, ലസ്സിയുമുണ്ട്. തൈര് കൊണ്ട് ഉണ്ടാക്കുന്ന ലസ്സി ഉത്തരേന്ത്യയിൽ‍ ചൂടുകാലങ്ങളിൽ വ്യാപകമായി ലഭിക്കുന്ന ഒരു പാനീയമാണ്. പഞ്ചാബ് ആണ് ഈ പാനീയത്തിന്‍റെ ജന്മദേശം. തൈര്, വെള്ളം, ഉപ്പ്, കുരുമുളക്, മസാലകൾ എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ചിലയിടങ്ങളിൽ ലസ്സിയിൽ പൊടിച്ച ജീരകം ചേർക്കാറുണ്ട്. മധുരമുള്ള ലസ്സിയിൽ മസാലക്ക് പകരം പഞ്ചസാര ചേർക്കുന്നു. ലസ്സിയിൽ ചെറിയ അളവിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നത് വയറിലെ വായുസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണെന്ന് പറയുന്നു. തിരിച്ചു വരുംവഴി ഡല്‍ഹിയില്‍ നിന്നും ചോക്ലേറ്റ് ഫഡ്ജിന്റെ ഫോട്ടോയും അനന്യ പങ്കിട്ടു.

English Summary:

Ananya Panday's Amritsar Food Diary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com