ഒരു എഴുത്തുകാരൻ എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാ പടവുകളുടെയും ഉയരത്തിൽ ചെന്നെത്തിയ വ്യക്തി ആരാണ് എന്ന് ചോദിച്ചാൽ തെല്ലൊന്നു ചിന്തിക്കാതെ മനസ്സിൽ ഓടിയെത്തുന്ന പേര്, എം.ടി വാസുദേവൻ നായർ. ഒരു പാർട്ടിയുടെയും ഒരു സംഘടനയുടെയും ഒരു വ്യക്തിയുടെയും പിൻബലമില്ലാതെ ആ കലാജീവിതം തെളിഞ്ഞുകത്തി– അതുല്യ പ്രതിഭയുടെ മങ്ങാത്ത ഓർമകൾ നെഞ്ചിലേറ്റി എം.എൻ.കാരശ്ശേരി എഴുതുന്നു.
എം.ടി വാസുദേവൻ നായർ. ചിത്രം: മനോരമ
Mail This Article
×
എം.ടി.വാസുദേവൻ നായർ മഹാഭാഗ്യവാനാണ്. ഇത്രയും ഭാഗ്യവാനായ ഒരെഴുത്തുകാരൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഭാഗ്യമാണെങ്കിൽ ജനിക്കുന്നതിനുമുൻപേ ആരംഭിക്കുകയും ചെയ്തു! അച്ഛനമ്മമാരുടെ ആൺകുട്ടികളിൽ നാലാമനാണ് വാസുദേവൻ. ആ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ അമ്മയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നതിനാൽ ഗർഭം അലസിപ്പിക്കാനുള്ള ചില ശ്രമങ്ങൾ നടക്കുകയുണ്ടായി. പക്ഷേ, വാസുദേവൻ വന്നു പിറക്കുകതന്നെ ചെയ്തു. ഇൗ ഭാഗ്യം ജീവിതത്തിലുടനീളം കൂടെയുണ്ട്. പാലക്കാട് വിക്ടോറിയ കോളജിൽ ബിരുദവിദ്യാർഥിയായിരിക്കെ ആദ്യത്തെ പുസ്തകം വന്നു. ‘രക്തം പുരണ്ട മൺതരികൾ’ (1952). കോളജിലെ കൂട്ടുകാർ പൈസയെടുത്താണ് അത് അച്ചടിപ്പിച്ചത്. രണ്ടുകൊല്ലം കഴിഞ്ഞ് കഥയ്ക്ക് വലിയൊരു സമ്മാനം കിട്ടുന്നു. – ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ ‘വളർത്തുമൃഗങ്ങൾ’ എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടുന്നതോടെ (1954) ആ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധ നേടി. അന്ന് വയസ്സ് 21. 3 കൊല്ലം കഴിഞ്ഞ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
English Summary:
Exploring the Remarkable Life and Career of Malayalam Icon MT Vasudevan Nair
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.