അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? എന്തിനു വേണ്ടിയായിരുന്നു അത്? ഈ ചോദ്യങ്ങളിലേക്കാണ് ട്രംപ് അറുപതിനായിരത്തിലേറെ രഹസ്യ രേഖകൾ പുറത്തുവിട്ടിരിക്കുന്നത്.
വർഷമിത്ര കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇന്നും കെന്നഡി വധം ലോകത്തിന്റെ മുന്നിൽ ഒരു സമസ്യയായി തുടരുന്നത്? കെന്നഡിയുടെ കൊലപാതകിയെ എല്ലാവരും നോക്കിനിൽക്കെ പൊലീസിനു മുന്നിൽവച്ച് മറ്റൊരാൾ വെടിവച്ചു കൊലപ്പെടുത്തിയതിനു പിന്നിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായോ?
ലോകത്തെ ഞെട്ടിച്ച കൊലപാതകത്തിനു പിന്നിലെ ദൂരൂഹതകളുടെ കഥകളുമായി കാണാം, വായിക്കാം വിഡിയോ സ്റ്റോറി.
Mail This Article
×
‘നന്നായൊന്ന് ഉറങ്ങിയിട്ട് എത്രനാളായി...’
റോബർട്ട് ഫ്രേസിയർക്ക് ഇന്നുമറിയില്ല ആ ദിവസം എന്തുകൊണ്ടാണ് താൻ അങ്ങനെയൊക്കെ ചിന്തിച്ചതെന്ന്. ആ ദിവസം. 1963 നവംബർ 22. വാഷിങ്ടനിലെ എഫ്ബിഐ ആസ്ഥാനത്ത് പതിവുപോലെ ജോലിത്തിരക്കിലായിരുന്നു ഫ്രേസിയർ. അന്ന് അദ്ദേഹത്തിനു പ്രായം 44. എഫ്ബിഐ തെളിവുകളായി പിടിച്ചെടുക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം പരിശോധിക്കുന്ന ലീഡ് എക്സാമിനറായിരുന്നു ഫ്രേസിയർ. ഉറക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തിനു മുന്നിലേക്കാണ് എഫ്ബിഐയുടെ ഉറക്കം മൊത്തം കെടുത്തിയ ആ വാർത്തയെത്തിയത്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റിരിക്കുന്നു. അധികം വൈകാതെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ആ ദുഃഖവാർത്തയുമെത്തി. കെന്നഡി കൊല്ലപ്പെട്ടിരിക്കുന്നു. ഫ്രേസിയർ ഉറപ്പിച്ചു, ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.