മഫ്തിയിൽ പൊലീസ്, പിന്നാലെ ബോട്ട്ദുരന്തം; ആരാണ് അറ്റ്ലാന്റിക്കിൽ 'ഒളിച്ചിരുന്ന' പ്രതി?

Mail This Article
22 പേരുടെ ജീവനെടുത്ത ‘അറ്റ്ലാന്റിക്’ ബോട്ട് ഇപ്പോഴുള്ളത് രാജീവൻ മാഷിന്റെ പറമ്പിലാണ്. അതിന് തൊട്ടു പിന്നിലായിരുന്നു അപകടം. പ്രത്യേകം കാവല്‍ ഉറപ്പാക്കി, പൊലീസ് കയറു കെട്ടിത്തിരിച്ച ആ പറമ്പിന്റെ ഒരു ഭാഗത്തേക്ക് ആർക്കും പ്രവേശനമില്ല. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒരു തെളിവും നശിക്കാതിരിക്കാൻ രാവും പകലും ബോട്ടിന് കാവലിരിക്കുകയാണ് പൊലീസ്. അടുത്തേക്ക് പോകാനാവില്ലെങ്കിലും, വില്ലനായി മാറിയ ‘അറ്റ്ലാന്റിക്’ ദൂരെ നിന്ന് കാണാൻ ദിവസവും ആളുകളെത്തുന്നുണ്ട്. പൊട്ടിയ ചില്ലുകളും തകർന്നിളകിയ ഭാഗങ്ങളുമായി കിടക്കുന്ന ‘അറ്റ്ലാന്റിക്കി’നകത്ത് ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ അലയുന്നുണ്ട്. ബോട്ടിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതു മുതൽ സബറുദ്ദീൻ എന്ന