2018ൽ, കേരളത്തിൽ സാധാരണ കണക്കാക്കാറുള്ള ശരാശരിയെക്കാൾ വളരെക്കൂടിയ അളവിലാണ് മഴ പെയ്തത്. ഒറ്റ ദിവസം 300 മില്ലീമീറ്റർ മഴ പെയ്ത സംഭവവുമുണ്ടായി. അത്രയും മഴ താങ്ങാനുള്ള ശേഷി കേരളത്തിലെ ജലാശയങ്ങൾക്കും ഓടകൾക്കുമില്ലായിരുന്നു. ഇതാണു മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത്. എന്നാൽ, ഇപ്പോൾ 3 ദിവസം തുടർച്ചയായി കനത്ത മഴ പെയ്താൽ തന്നെ പ്രളയ സമാന സാഹചര്യമാണ് കേരളത്തിൽ അനുഭവപ്പെടുന്നത്
In this photograph taken on July 9, 2023, a man holds an umbrella while standing on the banks of swollen river Satluj after heavy monsoon rains in Rampur, in India's Himachal Pradesh state. - Hill states were the worst affected, leaving six dead in Himachal Pradesh alone where landslides blocked about 700 roads, Omkar Sharma, a disaster management official told AFP. (Photo by - / AFP)
Mail This Article
×
2018, 2019 വർഷങ്ങളിലെ അത്രയും മഴ പെയ്തിട്ടില്ല, എന്നിട്ടും സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പ്രളയസമാനമായ വെള്ളക്കെട്ടാണ് ഇത്തവണ രൂപപ്പെട്ടത്. ജൂൺ മുതൽ തുടങ്ങുന്ന ഹൈഡ്രോളജി കലണ്ടറിൽ ജൂണിൽ ശരാശരിയെക്കാളും 63% മഴ കുറവായിരുന്നു. എന്നാൽ ജൂലൈ 6, 7, 8 ദിവസങ്ങളിൽ കനത്ത മഴ പെയ്തു. എന്നിട്ടും ജൂലൈ 10 വരെ ശരാശരിയെക്കാൾ 29% കുറവ‌് മഴ മാത്രമാണു ലഭിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച ഏതാനും ദിവസത്തെ മഴ കാരണം മറ്റൊരു പ്രളയം വരെ നാം മുന്നിൽക്കണ്ടു. സാധാരണ രീതിയിൽ തുടർച്ചയായി മഴ പെയ്യുന്നതിനു പകരം ചെറുമേഖലകൾ കേന്ദ്രീകരിച്ച് അതിവേഗം പെയ്തിറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.