കേരളത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഇടതു സർക്കാർ നടത്തിയ കിറ്റ് വിതരണം കേന്ദ്രത്തിന്റെ ‘ഭാരത്’ അരിയെന്ന ആശയത്തെ സ്വാധീനിച്ചിട്ടുണ്ടോ?
റേഷൻ കടകൾ അടക്കമുള്ള പൊതുവിതരണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്ന കേരളത്തിൽ അത് മുതലെടുക്കാനുള്ള ശ്രമമാണോ അരിക്ക് വില കുറച്ച് ബിജെപി നടത്തുന്നത്?
തിരുവനന്തപുരത്ത് സർക്കാർ നൽകിയ സൗജന്യ ഭക്ഷ്യകിറ്റ് വാങ്ങി പോകുന്നവർ (PTI Photo)
Mail This Article
×
അത്താഴപഷ്ണിക്കാരുണ്ടോ ... എന്ന് പണ്ടത്തെ തറവാടുകളുടെ പടിപ്പുരയ്ക്കരികെ നിന്ന് ഉച്ചത്തിൽ ചോദിക്കാറുണ്ടായിരുന്നതുപോലെ രാജ്യത്തെ പട്ടിണിക്കാരെ വിശപ്പടക്കാനുള്ള വിഹിതം നൽകി രക്ഷിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. പട്ടിണിക്കാരെ ലക്ഷ്യമിട്ട് കിലോഗ്രാമിന് 30 രൂപയിൽ താഴെ വിലയിൽ അരി നൽകാനുള്ള പദ്ധതിയാണ് അണിയറയിലൊരുങ്ങുന്നത്. വില കുറച്ചു വിറ്റ് അരിവില പിടിച്ചു നിർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രം വോട്ടുബാങ്കുകൂടി ലക്ഷ്യം വച്ചാണോ എന്ന സംശയം എതിരാളികൾ ഉയർത്തുന്നുണ്ട്. എന്തായാലും കിലോഗ്രാമിന് 25 രൂപ തോതിൽ ‘ഭാരത്’ ബ്രാൻഡിൽ പൊതു മാർക്കറ്റിൽ അവതരിപ്പിക്കാനുള്ള നീക്കം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യം വച്ചുതന്നെയാണ്. ഇതിനകം ഹിറ്റ് ആയ ഭാരത് എന്ന ബ്രാൻഡിനെ അൽപം കൂടി ജനകീയമാക്കാനാണ് സർക്കാരിന്റെ ഉദ്ദേശ്യം. എന്നാൽ ഏറ്റവുമൊടുവിലെ വെളിപ്പെടുത്തലനുസരിച്ച് കിലോഗ്രാമിന് 25 രൂപ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം ആയിട്ടില്ലെന്നും ചിലപ്പോൾ അത് 29 രൂപ വരെയാകാമെന്നുമാണ് വിശദീകരണം. എന്തൊക്കെയായാലും ഈ പണപ്പെരുപ്പ കാലത്ത്
English Summary:
Ahead of the 2024 Lok Sabha Elections, the Central Government Plans to Introduce Bharat Rice at a Discounted Rate: What is the Politics Behind That?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.