‘കേരളത്തിലെ ഒരു അതിപ്രധാന സംഗതിയാണ് ‘മല്ലൂസ്’ പൊതുവേ മേലനങ്ങാത്ത ആൾക്കാരായിത്തീരുന്നു എന്നത്. ഇതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ വലുതാണ്. ജീവിതശൈലീരോഗങ്ങൾ മുതൽ വിഷാദം വരെയുള്ള ചതിക്കുഴികളാണ് ഈ യാത്രയിൽ ഇടത്തും വലത്തും കാത്തിരിക്കുന്നത്’
മലയാളി മേലനങ്ങാത്ത ജോലിയൊന്നും ചെയ്തില്ലെങ്കിൽ എന്തു സംഭവിക്കും? അതിന് അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള കുടിയേറ്റവുമായി ‘അപകടകരമായ’ ഒരു ബന്ധമുണ്ട്! രാംമോഹൻ പാലിയത്ത് എഴുതുന്നു ‘ടാറ്റൂ ടൈംസ്’ കോളത്തിൽ.
(Representative image by Abram81 / istock)
Mail This Article
×
മോങ്ങാനിരുന്ന ചരിത്രത്തിന്റെ തലയിൽ എന്നും തേങ്ങ വീണിട്ടുണ്ട്. അതിനെ ചരിത്രകാരന്മാർ ഇംഗ്ലിഷിൽ ഇമ്മീഡിയറ്റ് കോസ് (പെട്ടെന്നുള്ള കാരണം) എന്നാണു വിളിക്കുന്നത്. ചരിത്രപരമായ ഒരുപാടു കാരണങ്ങളാൽ വലിയൊരു മാറ്റത്തിന് ഒരു കാലമോ പ്രദേശമോ സജ്ജമായിക്കഴിയുമ്പോൾ, പെട്ടെന്ന് ആ സംഭവമുണ്ടാകുന്നതിന് ആക്കംകൂട്ടുന്ന ഒരു ചെറുസംഭവമുണ്ടാകും. രണ്ടാം ലോകയുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണമായി പറയുന്നത് ജർമനിയുടെ പോളണ്ട് ആക്രമണമാണ്. എന്നാൽ, അവിശ്വസനീയവും രസകരവുമായ ചില ഇമ്മീഡിയറ്റ് കോസുകളുമുണ്ടാകും. കേരളത്തിലേക്കു വടക്കു കിഴക്കൻ ഇന്ത്യയിൽനിന്നുള്ള തൊഴിലാളി കുടിയേറ്റം വൻതോതിൽ ആരംഭിക്കുന്നതിന് (‘ഭായിമാരുടെ വരവിന്’ എന്നു ചുരുക്കം) വഴിതുറന്ന 1996ലെ ഒരു സുപ്രീം കോടതി വിധി ഉദാഹരണം. അസമായിരുന്നു അന്ന് ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ൽ ടി.എൻ.ഗോദവർമൻ തിരുമുൽപാട് കൊടുത്ത കേസിൽ കാട്ടുമരങ്ങൾ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നതു സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. അസമിലെ പ്ലൈവുഡ് വ്യവസായം തകർന്നു. അതു പക്ഷേ,
English Summary:
Understand the Risks and Dangers of Sedentary Lifestyle - Tatoo Times
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.