മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ബജറ്റ് പ്രസംഗത്തിൽ മുഴങ്ങിക്കേട്ടത് സർക്കാർ ജീവനക്കാരുടെ കാര്യം. ജീവനക്കാർക്ക് വാരിക്കൊടുത്തുവെന്ന് തോന്നാം. എന്നാൽ അങ്ങനെയാണോ യാഥാർഥ്യം?
ക്ഷാമബത്തയിൽ പുതിയതായി ഒന്നുമില്ല! ശമ്പള പരിഷ്കരണത്തിൽ നിറയെ മൗനം. പെൻഷൻകാരുടെ ചില കാര്യം അങ്ങനെയല്ലെന്നു മാത്രം.
കേന്ദ്ര ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാന ബജറ്റ് ജീവനക്കാരെ നിരാശയിലാക്കിയെന്ന് ധനകാര്യ വിദഗ്ധൻ ബാലകൃഷ്ണൻ തൃക്കങ്ങോട് വിലയിരുത്തുന്നു.
(Representative image by Deepak Sethi/istockphoto)
Mail This Article
×
സംസ്ഥാന ബജറ്റിൽനിന്ന് ജീവനക്കാരും പെൻഷൻകാരും ശമ്പളം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെ പ്രതീക്ഷിച്ചത് കുന്നോളം. കിട്ടിയതാകട്ടെ കടുകിനോളവും. അതേസമയം വൻ ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് ഏറെ ആഹ്ലാദം പകർന്ന കേന്ദ്ര ബജറ്റിനു പിന്നാലെ വന്ന സംസ്ഥാന ബജറ്റ് ജീവനക്കാരെയും പെൻഷൻകാരെയും നിരാശയുടെ പടുകുഴിയിലേക്കു തള്ളി. എന്നാൽ ബജറ്റ് അവതരണം കാണുന്നവർക്ക് ഇങ്ങനെയല്ല തോന്നുന്നത്. സർക്കാർ ജീവനക്കാർക്കായി ഒട്ടേറെ പ്രഖ്യാപനങ്ങളല്ലേ ബജറ്റിലുള്ളത് എന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. പ്രശ്നം അതല്ലെന്നു മാത്രം. പ്രഖ്യാപനങ്ങൾ ഏറെയുണ്ട്. എന്നാൽ കൈയിൽ കിട്ടാനുള്ളത് എന്താണെന്നു ചോദിച്ചാൽ ഉത്തരമില്ല.
അതു മാത്രമല്ല നേരത്തേ പറഞ്ഞ കാര്യങ്ങൾ പലതും ബജറ്റിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആവർത്തിച്ചുവെന്നു മാത്രം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശം സംരക്ഷിക്കുമെന്ന ബജറ്റ് പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നത് സംസ്ഥാന ബജറ്റാണ്. ക്ഷാമബത്ത മുതൽ ശമ്പള പരിഷ്കരണം വരെയുള്ള നടപടികൾക്ക്
English Summary:
Government employee expectations were not met in Budget. The budget leaves many crucial issues unresolved.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.