രണ്ടാം ഭരണത്തിലേക്ക് കാലെടുത്തു വച്ചതിനു പിന്നാലെ ട്രംപ് ഉയർത്തിയ തീരുമാനങ്ങളും നടപടികളും തിരിച്ചടിയാകുമോ എന്ന ചർച്ച സജീവം. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതും ചൈനയുൾപ്പെടെ രാജ്യങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ ഉയർത്തിയതും പക്ഷേ യുഎസിന്റെ സമ്പദ്വ്യവസ്ഥയ്ക്കുതന്നെ പ്രഹരമേൽപ്പിക്കാനാണ് സാധ്യത.
ട്രംപിന്റെ നടപടികൾ എങ്ങനെയാണ് യുഎസിന് തിരിച്ചടിയാകുന്നത്? വിലയിരുത്തുകയാണ് മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്റർ ആർ. പ്രസന്നൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയപ്പോൾ. (Photo by Jim WATSON / AFP)
Mail This Article
×
കേരളത്തിലെ അതിഥിത്തൊഴിലാളികൾക്കെതിരെ സാമൂഹിക–രാഷ്ട്രീയ പ്രക്ഷോഭം ഉയരുകയും അവരെല്ലാം കേരളം വിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നു കരുതുക. കടകൾ പൂട്ടേണ്ടിവരും, ഭക്ഷണശാലകളിൽ പാചകത്തിന് ആളില്ലാതാകും, ഹോം ഡെലിവറി സമ്പ്രദായം തകരും, തേങ്ങയിടാനോ പുല്ലുചെത്താനോ കൽപണിക്കോ മരപ്പണിക്കോ ആളെ കിട്ടാതാകും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥതന്നെ മരവിച്ചുപോകും. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അങ്ങനെയൊരു സ്ഥിതിയിലേക്ക് യുഎസിനെ എത്തിക്കുമെന്ന ഭയം അമേരിക്കൻ തൊഴിൽപഠന വിദഗ്ധരെ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും യാതൊരു നിയമവും ലംഘിക്കാത്തവരും ഇന്ത്യൻ പൗരരും ആണെന്നതിനാൽ ആശങ്കയ്ക്കു വകയില്ല.
എന്നാൽ, പഠനങ്ങളനുസരിച്ച് യുഎസിൽ 7 ലക്ഷത്തോളം ഇന്ത്യക്കാരാണ് അനധികൃതമായെത്തി ജോലി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ വേറെ. നിയമമനുസരിച്ച് യുഎസ് അധികൃതർക്ക് അവരെ കണ്ടെത്തി തിരിച്ചയയ്ക്കാം. തൽക്കാലം ഈ നിയമങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദർശനത്തിനിടയിൽത്തന്നെ 2 വിമാനങ്ങളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അയച്ചത് അതിനു തെളിവാണ്.
English Summary:
Trump's Trade and Immigration Policies: Potential Impacts on the US Economy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.