Activate your premium subscription today
Sunday, Apr 20, 2025
റിയാദ് ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.39നാണ് അനുഭവപ്പെട്ടത്.
നയ്പീഡോ (മ്യാൻമർ) ∙ മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്.
നീപെഡോ ∙ നഗരമധ്യത്തിലെ അംബരചുംബികൾ കുലുങ്ങി വിറച്ച് മിനിറ്റുകൾ കൊണ്ടു തകർന്നടിയുന്നു, അതിന്റെ പൊടിപടലങ്ങൾ കൂറ്റനൊരു മരുക്കാറ്റു പോലെ തെരുവുകളെയും വാഹനങ്ങളെയും വിഴുങ്ങുന്നു, പരിഭ്രാന്തരായ ആളുകൾ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലർ കുട്ടികളെയുമെടുത്ത് പൊടിയിൽനിന്നു രക്ഷപ്പെടാൻ വാഹനങ്ങളിൽ കയറുന്നു, മെട്രോ ട്രെയിനുകൾ ഇളകിവിറയ്ക്കുന്നു, നീന്തൽക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു....
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്ക്കു ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നോ ഗോ സോൺ പരിധിയിൽ പെട്ടതും നാശനഷ്ടം സംഭവിച്ചിട്ടില്ലാത്തതുമായ വീട്ടുടമസ്ഥർ, വാടകയ്ക്കു താമസിച്ചിരുന്ന ദുരന്ത
മേപ്പാടി∙ സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടൽ ദുരന്തബാധിതർ ചൂരൽമലയിൽ സൂചനാ സമരം നടത്തി. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത, ദുരന്തമേഖലയിൽ വീടുള്ളവരാണ് സമരം നടത്തിയത്. ‘ദുരന്ത ഭൂമിയിൽ ഇനിയെന്തിന് ഞങ്ങൾ മാത്രം, ഇനിയും എത്ര ജീവൻ വേണം കണ്ണു തുറക്കു സർക്കാരെ, ഇല്ല ഞങ്ങളില്ല ഇനി ആ മരണം മണക്കുന്ന ദുരന്ത മണ്ണിലേക്ക്, ഒരു ജനതയുടെ ജീവനേക്കാൾ വിലയാണോ തല ചായ്ക്കാനൊരു കൂരയ്ക്ക് നിങ്ങൾ കൽപ്പിക്കുന്ന മാനദണ്ഡം തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ സമരത്തിനെത്തിയത്.
തിരുവനന്തപുരം ∙ തങ്ങൾ പൂർണപിന്തുണ നൽകിയിട്ടും മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് ഇരയായവരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാരിനു കഴിഞ്ഞില്ലെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ജനങ്ങൾക്ക് ഒരുക്കാതെയാണു സർക്കാർ അവിടെ 6 ഹെലിപാഡ് നിർമിക്കാൻ പണം നൽകിയതെന്നും നിയമസഭയിൽ പ്രതിപക്ഷം. എന്നാൽ, സർക്കാരിനു കഴിയുന്ന കാര്യങ്ങൾ എല്ലാം ചെയ്തെന്നും ടൗൺഷിപ് നിർമിക്കാനായി എസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെ കോടതി തടഞ്ഞതുകൊണ്ടാണു പുനരധിവാസം വൈകിയതെന്നും മന്ത്രി കെ.രാജൻ വ്യക്തമാക്കി.
ന്യൂഡൽഹി ∙ ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ ആഘാതമുണ്ടായി.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.
വരണ്ട കാലാവസ്ഥയെ തുടർന്ന് സൗത്ത്, നോർത്ത് കാരോലൈനയിൽ കാട്ടുതീ പടരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികൃതർ. പ്രദേശവാസികളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. സൗത്ത് കാരോലൈന ഗവർണർ ഹെൻട്രി മാക് മാസ്റ്റർ ആണ് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നേപ്പാളിൽ 6.1 തീവ്രതയിൽ വൻ ഭൂചലനം. വെള്ളിയാഴ്ച പുലർച്ചെ പ്രാദേശിക സമയം 2.51നു രാജ്യത്തിന്റെ മധ്യമേഖലയിലെ സിന്ധുപാൽചൗക്ക് ജില്ലയിലായിരുന്നു ഭൂചലനം. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ പ്രകൃതിദുരന്തങ്ങളിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഇന്ത്യയിൽ പൊലിഞ്ഞത് 80,000 ജീവനുകൾ. പരിസ്ഥിതി സംഘടനയായ ജർമൻ വാച്ച് പ്രസിദ്ധീകരിച്ച കാലാവസ്ഥാ അപകടസൂചിക (സിആർഐ) 2025-ന്റെ റിപ്പോർട്ടിലാണ് കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം തെക്കൻ രാജ്യങ്ങളെ വൻതോതിൽ ബാധിച്ചതായി പറയുന്നത്.
Results 1-10 of 142
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.