Activate your premium subscription today
Friday, Apr 18, 2025
ജനീവ ∙ കോവിഡ് മഹാമാരിയിൽനിന്ന് പാഠമുൾക്കൊണ്ട് പകർച്ചവ്യാധി പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനയിൽ അംഗങ്ങളായ രാജ്യങ്ങൾ നയരേഖ രൂപീകരിച്ചു. 3 വർഷമായി നടക്കുന്ന ചർച്ചകൾക്കൊടുവിലാണ് വികസിത രാജ്യങ്ങളിൽനിന്ന് ദരിദ്ര രാജ്യങ്ങൾക്ക് വാക്സീൻ കൈമാറുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ അംഗീകരിച്ചത്. അടുത്തമാസം നടക്കുന്ന വേൾഡ് ഹെൽത്ത് അസംബ്ലിയിലെ ചർച്ചയിലാകും തീരുമാനങ്ങൾ അന്തിമമാക്കുക. ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് യുഎസ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.
കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ച നാൾ മുതൽ കോവിഡുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കും ക്ഷാമമില്ല. പ്രതിരോധ വാക്സിൻ ലഭ്യമാക്കി തുടങ്ങിയതു മുതൽ വ്യാജ പ്രചാരണങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു. ഇതിനിടയിൽ വാക്സിനേഷൻ എടുത്ത നാൽപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം
പത്തനംതിട്ട ∙ കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലൻസിൽ വച്ച് ഡ്രൈവർ പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. ‘108’ ആംബുലൻസ് ഡ്രൈവർ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബലാത്സംഗം , തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. നാലര വർഷമായി വിചാരണത്തടവിലുള്ള ഇയാൾ മുൻപ് വധശ്രമക്കേസിലും പ്രതിയാണ്.
കോട്ടയം∙ ഒരു കുഞ്ഞൻ വൈറസ് ഇന്ത്യയെന്ന മഹാരാജ്യത്തെ നിശ്ചലമാക്കിയിട്ട് ഇന്ന് അഞ്ചു വർഷം തികഞ്ഞു. കോവിഡ് 19 വ്യാപനം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത് 2020 മാർച്ച് 24നാണ്. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പുറകിലേക്കു പോകുമെന്നായിരുന്നു പ്രഖ്യാപന വേളയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ. പക്ഷേ പിന്നീട് പല ഘട്ടങ്ങളിലായി മേയ് 31 വരെ ലോക്ഡൗൺ നീട്ടി. അതിനു ശേഷവും പല സംസ്ഥാനങ്ങളിലും പല സോണുകളിലായി അതു തുടർന്നു. ലോക്ഡൗൺ പ്രഖ്യാപന സമയത്ത് ഇന്ത്യയിൽ 500 പേരായിരുന്നു കോവിഡ് ബാധിതർ. പക്ഷേ ഏപ്രിൽ ആദ്യം തന്നെ അത് ആയിരങ്ങളിലേക്ക് ഉയർന്നതാണ് ലോക്ഡൗൺ നീളാൻ കാരണമായത്.
പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമായിരിക്കണം എന്ന ഭിന്നശേഷി അവകാശ നിയമം 2016ൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന വിവരം ജെറിൻ ജോൺസൺ ശ്രദ്ധിച്ചിരുന്നില്ല. തന്നെ ബാധിക്കാത്ത വിഷയത്തെ കുറിച്ച് എന്തിന് അന്വേഷിക്കണം എന്ന ചിന്തയായിരുന്നു അന്ന്. എന്നാൽ രണ്ടു വർഷങ്ങൾക്കു ശേഷം ഇന്നോളം, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര മടപ്ലാതുരുത്ത് അറക്കത്തറ വീട്ടിൽ ജെറിൻ ഏറ്റവും കൂടുതൽ പഠിച്ചതും ചിന്തിച്ചതും പോരാടിയതും ഇതേ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കി കിട്ടുന്നതിനായിരുന്നു. ജെറിന്റെ ജീവിതവും ഇപ്പോൾ വീൽചെയറിലാണ് എന്നതാണ് ഇതിനു കാരണം.
തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം തുടങ്ങി 3 മാസമായിട്ടും രാജ്യാന്തര യാത്രക്കാരെ കടത്താനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റി’ന് (ഐസിപി) അംഗീകാരമായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ബ്യൂറോ ഓഫ് ഇമിഗ്രേഷനാണു തീരുമാനമെടുക്കേണ്ടത്. ഇപ്പോൾ നടക്കുന്ന ‘ട്രാൻസ്ഷിപ്മെന്റി’നു പുറമേ വരുമാനം കണ്ടെത്തണമെങ്കിലും ഐസിപി പദവി നിർബന്ധമാണ്.
ബെയ്ജിങ് ∙ വവ്വാലുകളിൽ പുതിയൊരു കൊറോണാ വൈറസിനെ കണ്ടെത്തി. കോവിഡ്–19 മഹാമാരിക്കു വഴിവച്ച സാർസ് കോവ്–2 വൈറസിന്റെ അതേ രീതിയിലാണ് എച്ച്കെയു5 എന്ന ഈ വൈറസും കോശങ്ങളിലേക്കു കടക്കുന്നത്. കോശങ്ങളിലെ ആൻജിയോടെൻസിൻ കൺവേർട്ടിങ് എൻസൈം 2 ൽ ആണ് ഈ പുതിയ വൈറസും ഒട്ടിച്ചേരുന്നത്. അതുകൊണ്ടുതന്നെ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ.
കോവിഡ്കാലത്ത് പിപിഇ കിറ്റും മരുന്നുകളും വാങ്ങിയതിൽ വൻ ക്രമക്കേടു നടന്നതായി സ്ഥിരീകരിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട് നിയമസഭയിൽ വച്ചിരിക്കുകയാണ്. മലയാള മനോരമ പുറത്തുകൊണ്ടുവന്ന അഴിമതി പൂർണമായും ശരിയെന്ന് ഇതോടെ വ്യക്തമാവുന്നു. രോഗികളുടെ ജീവൻ അപകടത്തിലാക്കുംവിധം കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്തെന്ന റിപ്പോർട്ടിലെ വിമർശനവും അതീവഗൗരവമുള്ളതാണ്.
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് പിപിഇ കിറ്റും ഗ്ലൗസും ഉൾപ്പെടെയുള്ളവ വാങ്ങിയതിലെ ക്രമക്കേടിനെക്കുറിച്ചു ധനകാര്യ പരിശോധനാ വിഭാഗം നടത്തുന്ന അന്വേഷണം 3 വർഷം കഴിഞ്ഞെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.
തിരുവനന്തപുരം∙ സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷത്തിനു മറുപടിയുമായി മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കോവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഫലപ്രദമായി കേരളം രോഗത്തെ അതിജീവിച്ചു. രണ്ടു തവണയും രോഗത്തെ
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.