Activate your premium subscription today
Friday, Apr 18, 2025
പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളിൽ പലതും ഫാർമസിയിൽനിന്നു കിട്ടാനില്ലെന്നു പരാതി. ആന്റിബയോട്ടിക്കുകൾ, കുട്ടികൾക്കുള്ള മരുന്ന്, ഗർഭിണികൾക്കുള്ള അയേൺ, കാൽസ്യം ഗുളികകൾ, പ്രമേഹ രോഗികൾക്കും മറ്റു ജീവിതശൈലീ
ന്യൂഡൽഹി ∙ അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച സേബ സലാം എന്ന പെൺകുട്ടിക്ക് ഒരു വർഷത്തേക്കുള്ള മരുന്നു സൗജന്യമായി നൽകാമെന്ന് കമ്പനി അറിയിച്ചു. എസ്എംഎ ബാധിതർക്കുള്ള ചികിത്സാസഹായവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു റോഷെ എന്ന മരുന്നു കമ്പനി ഇക്കാര്യം അറിയിച്ചത്. ഇതിനുള്ള അനുമതി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് നൽകി.
ന്യൂഡൽഹി ∙ കേരളത്തിൽ സർക്കാർ ആശുപത്രികളിലുൾപ്പെടെ വിതരണം ചെയ്യുന്ന മരുന്നുകൾക്കു ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) കണ്ടെത്തി. രാജ്യത്തു മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ യോഗ്യത നേടാത്ത 56 ബാച്ച് മരുന്നുകളിൽ 21 ബാച്ച് കേരളത്തിൽനിന്നാണ്. ഇതിൽ 4 ബാച്ച് പിടിച്ചെടുത്തത് സർക്കാർ ആശുപത്രികളിലും കാരുണ്യ മെഡിക്കൽ സ്റ്റോറുകളിലും മരുന്നു നൽകുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) തൈക്കാട് ഗോഡൗണിൽനിന്നാണ്.
ന്യൂഡൽഹി∙ ആശുപത്രികളിൽ മരുന്നുക്ഷാമമെന്നു വ്യാപക പരാതി. മിക്ക ആശുപത്രികളിലും ഡോക്ടർമാരുടെ കുറിപ്പുമായെത്തുന്ന രോഗികളെ മരുന്നില്ലെന്നു പറഞ്ഞു ഫാർമസി ജീവനക്കാർ തിരിച്ചയയ്ക്കുകയാണ്. പുറത്തുനിന്നു പണം കൊടുത്തു മരുന്നു വാങ്ങേണ്ട അവസ്ഥയാണെന്ന് രോഗികൾ പറയുന്നു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളും
ന്യൂഡൽഹി ∙ അർബുദം, പ്രമേഹം എന്നിവയ്ക്കടക്കമുള്ള 384 മരുന്നുകൾക്കും ആയിരത്തോളം മരുന്നുകൂട്ടുകൾക്കും (ഫോർമുലേഷൻസ്) അടുത്ത മാസം 1 മുതൽ വില കൂടും. അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെട്ടവയാണിവ. വാർഷിക മൊത്തവില സൂചികയെ അടിസ്ഥാനമാക്കി 1.74% വിലവർധനയ്ക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി അനുമതി നൽകി.
തിരുവനന്തപുരം ∙ അപൂർവരോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നും ആരോഗ്യരംഗത്തെ കേരള മോഡലിന് എന്തു പറ്റിയെന്നും നിയമസഭയിൽ പി.സി.വിഷ്ണുനാഥ്. കേരള മോഡലിനെ ഇകഴ്ത്താനാണു യുഡിഎഫിന്റെ ശ്രമമെന്നു മന്ത്രി എം.ബി.രാജേഷ്. പണ്ട് ആനപ്പുറത്തു കയറിയതിന്റെ തഴമ്പുണ്ടെന്നു പറഞ്ഞിരിക്കാതെ ആരോഗ്യമേഖലയിലെ അപകടങ്ങൾ തിരിച്ചറിഞ്ഞു തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കോഴിക്കോട് ∙ നാലുവർഷത്തെ കുടിശിക ഈ സാമ്പത്തിക വർഷം കൊടുത്തു തീർക്കുമെന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) ഉറപ്പ് ലംഘിക്കപ്പെട്ടതോടെ അടുത്ത വർഷത്തെ മരുന്നു വിതരണത്തിൽനിന്ന് കമ്പനികൾ പിൻവാങ്ങുന്നു. ടെൻഡർ തുറക്കുന്നതിനു മുൻപ് പിൻവലിക്കാമെന്ന വ്യവസ്ഥ പ്രകാരം പിന്മാറുകയാണെന്നു കാണിച്ചാണ് കമ്പനികൾ നോട്ടിസ് നൽകിയത്. ആശുപത്രികളിൽ കടുത്ത മരുന്നുക്ഷാമത്തിനു വഴിവയ്ക്കുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണ് കമ്പനികളുടെ മുഖംതിരിക്കൽ.
മുഖത്തിന്റെ 95 ശതമാനത്തിലധികം രോമങ്ങളാല്‍ നിറയുന്ന അപൂര്‍വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ്. ഈ രോഗം വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്നു. ഈ രോഗാവസ്ഥയുമായി ഗിന്നസ് ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ 18കാരന് ലളിത് പട്ടീദാര്‍. മുഖത്ത് ഏറ്റവുമധികം
ആലപ്പുഴ∙ കഞ്ചാവിനും രാസലഹരിക്കും പുറമേ ലഹരിമരുന്നായി വ്യാപകമായി ദുരുപയോഗിക്കുന്നതു കാൻസർ ചികിത്സയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകൾ. വിഷാദം ഉൾപ്പെടെ മാനസികപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളാണ് ഇതിൽ ഒന്നാം സ്ഥാനത്ത്.പാർക്കിൻസൺസ് പോലെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങൾക്കുള്ള മരുന്നുകളും ശക്തമായ വേദനസംഹാരികളും കാൻസർ മരുന്നുകളുമാണു ലഹരി ഉപയോഗിക്കുന്നവർ തേടിയെത്തുന്നത്. ഇതിൽ പലതും കിട്ടുന്നതിനു ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്.
ന്യൂഡൽഹി ∙ ഓൺലൈൻ ഡെലിവറി ആപ്പുകൾ, തപാൽ തുടങ്ങിയവ വഴി അയയ്ക്കുന്ന മരുന്നുകൾ അടങ്ങിയ പാക്കേജുകൾക്ക് പ്രത്യേക ബാർകോഡ് ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. മരുന്നുവിൽപനയുടെ മറവിൽ നടക്കുന്ന ലഹരി കടത്ത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിലാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പറഞ്ഞു. മരുന്നു നിർമാതാക്കൾക്ക് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്തും. ഈ ക്യൂആർ കോഡുകൾ മരുന്നു പാക്കറ്റുകളിൽ പതിപ്പിക്കാൻ ആവശ്യപ്പെടും. പാക്കറ്റുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോർട്ടൽ തുടങ്ങും.
Results 1-10 of 281
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.