Activate your premium subscription today
Friday, Apr 18, 2025
വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ആഗ്രഹം സഫലമാക്കി സ്വർണ്ണ ലോക്കറ്റുകൾ പുറത്തിറക്കി. പൂജിച്ച അയ്യപ്പന്റെ ചിത്രമുള്ള മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോദ്ഘാടനം രാവിലെ 6.30ന് കൊടിമരചുവട്ടിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ഇനി ആധുനിക സൗകര്യങ്ങൾ. ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു.
ശബരിമല ∙ തീർഥാടകർക്ക് വിഷുക്കൈനീട്ടമായി അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് ഏപ്രിൽ 14ന് സന്നിധാനത്തു പുറത്തിറക്കും. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം ഇതിന് അനുമതി നൽകി. ജിആർടി (തമിഴ്നാട്), കല്യാൺ (കേരളം) എന്നിവയാണ് ദേവസ്വം ബോർഡിനു വേണ്ടി 1, 2, 4, 6, 8 ഗ്രാം ലോക്കറ്റുകൾ പുറത്തിറക്കുന്നത്. സന്നിധാനത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് വഴിയാണു വിൽപന. ഓൺലൈനായും ദേവസ്വം ഓഫിസിൽ പണമടച്ചും വാങ്ങാം. ശ്രീകോവിലിൽ പൂജിച്ച ശേഷമാണ് ലോക്കറ്റുകൾ ഭക്തർക്കു നൽകുക.
കൊച്ചി ∙ ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനും ദർശനം സുഗമമാക്കുന്നതും ലക്ഷ്യമിട്ട് രൂപീകരിച്ച ‘പുണ്യം പൂങ്കാവനം’ പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി.
തേനി ∙ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരനുൾപ്പെടെ 3 പേർ മരിച്ചു. കനിഷ്ക് (10), നാഗരാജ് (45), സൂര്യ (23) എന്നിവരാണ് മരിച്ചത്. 17 പേർ ഗുരുതര പരുക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസും വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ശബരിമല ∙ കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണു നട തുറന്നു ദീപം തെളിച്ചത്. ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ ആയിരങ്ങളാണു കാത്തുനിന്നത്. നട തുറന്ന ശേഷം പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നി പകർന്നു. കുംഭം ഒന്നാം തീയതിയായ വ്യാഴാഴ്ച രാവിലെ 5നു നട തുറക്കും. 17ന് രാത്രി 10ന് നട അടയ്ക്കും.
തിരുവനന്തപുരം ∙ ശബരിമല തീർഥാടനകാലത്തു ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി മന്ത്രി വി.എൻ.വാസവൻ. ഇത്തവണ 53,09,906 പേരാണു ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,32,308 പേർ കൂടുതലായെത്തി. ഇതിൽ 10,03,305 പേർ സ്പോട്ബുക്കിങ്ങിലൂടെയാണു ദർശനം നടത്തിയത്. സന്നിധാനത്തെ ഈ വർഷത്തെ വരുമാനം 440 കോടി രൂപയാണ്. കഴിഞ്ഞ വർഷം 360 കോടി. അരവണ വിൽപന 192 കോടി. കാണിക്കയായി 126 കോടി ലഭിച്ചു. 30 ലക്ഷത്തിലേറെ പേർക്കു ഭക്ഷണം നൽകി.
പമ്പ ∙ ശബരിമല തീർഥാടകർക്ക് സംഭാര വിതരണവുമായി ജലസേചന വകുപ്പ്. ഇറിഗേഷൻ സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് എൻജിനീയർ സുനിൽ രാജ്, എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, അസിസ്റ്റന്റ് എൻജിനീയർ ഫെലിക്സ് പനച്ചക്കൽ,
സീതത്തോട്∙മലമടക്കുകൾക്കകലെ മകരജ്യോതി തെളിഞ്ഞതോടെ പഞ്ഞിപ്പാറ മല ക്ഷേത്രവും പരിസരവും ശരണം വിളികളാൽ ഭക്തിസാന്ദ്രമായി. മണിക്കൂറുകൾ കാത്തിരുന്നു ലഭിച്ച പുണ്യദർശനം തൊഴുകൈകളോടെ കൺകുളിർക്കെ കണ്ട് നൂറു കണക്കിനു അയ്യപ്പ ഭക്തർ പഞ്ഞിപ്പാറ മലയിറങ്ങി. രാവിലെ മുതൽ ആങ്ങമൂഴി ഇടത്താവളത്തിൽ നിന്നു പഞ്ഞിപ്പാറ
ശബരിമല∙ ശരണവഴികളെ ഭക്തിസാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവന്നത്. തിങ്ങിനിറഞ്ഞുനിന്ന തീർഥാടകർ ശരണാർച്ചനയോടെ ഘോഷയാത്രയെ വരവേറ്റു. ളാഹ ഫോറസ്റ്റ് സത്രത്തിൽ നിന്നു രാത്രി 2ന് ഘോഷയാത്ര പുറപ്പെട്ടു. വാഹനത്തിൽ വെളിച്ചം ക്രമീകരിച്ചായിരുന്നു പൂങ്കാവനത്തിലൂടെ നടന്നു നീങ്ങിയത്.
Results 1-10 of 1650
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.