Activate your premium subscription today
Friday, Apr 18, 2025
തിരുവനന്തപുരം ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് സുനിതാ വില്യംസ് ഭൂമിയുടെ സുരക്ഷിതത്വത്തിലേക്കു മടങ്ങിയെത്തുമ്പോൾ, സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് സുനിതയുടെ പിതൃരാജ്യമായ ഇന്ത്യ. 2028 ൽ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ സ്ഥാപിക്കാനും അതിനു മുൻപ് ഗഗൻയാൻ ദൗത്യത്തിലൂടെ യാത്രികരെ ബഹിരാകാശത്ത് എത്തിക്കാനുമാണ് ഇന്ത്യ തയാറെടുക്കുന്നത്.
തിരുവനന്തപുരം∙ ഈ മാസം അവസാനം ജിഎസ്എൽവി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങുന്ന ശ്രീഹരിക്കോട്ടയിൽ തുടർന്നുവരുന്നത് വൻ ദൗത്യങ്ങൾ. ഇന്ത്യയുടെ കരുത്തുറ്റ എൽവിഎം3 റോക്കറ്റിൽ 2 ദൗത്യങ്ങൾ ഉൾപ്പെടെ തുടർ വിക്ഷേപണങ്ങൾ അടുത്ത മാസങ്ങളിൽ നടക്കും. ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിക്02 ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെ തീയതി പ്രഖ്യാപിക്കും.
തിരുവനന്തപുരം ∙ ‘ഗഗൻയാൻ’ വഴി മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിനുള്ള റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾക്കു തുടക്കമായി. ആളില്ലാത്ത ആദ്യ ഗഗൻയാൻ ദൗത്യത്തിലാകും (ജി1) ഈ റോക്കറ്റിന്റെ പരീക്ഷണം നടക്കുക. വിവിധ ഘടകങ്ങളായി നിർമിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ (എസ്ഡിഎസ്സി–ഷാർ) എത്തിച്ച റോക്കറ്റ് പൂർണരൂപത്തിലാക്കുന്ന ജോലികൾ തുടങ്ങുന്നത് ദൗത്യത്തിന്റെ വിളംബരമായാണ് കണക്കാക്കുന്നത്. 2025 ജനുവരിയിൽ വിക്ഷേപിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ജി1 ദൗത്യം ഫെബ്രുവരിയിലേക്കു മാറ്റാൻ സാധ്യതയുണ്ട്.
ഇന്ത്യൻ യാത്രികരെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആർഒ ദൗത്യമായ ഗഗൻയാനുമായി ബന്ധപ്പെട്ടുള്ള കടൽപരീക്ഷണമായ വെൽ ഡെക്ക് റിക്കവറി വിജയമായി. ബഹിരാകാശയാത്രയ്ക്കു ശേഷം യാത്രികരുമായി കടലിൽ പതിക്കുന്ന പേടകത്തെ എത്രയും പെട്ടെന്ന് കെട്ടിവലിച്ചുകൊണ്ടുവന്ന് നാവികസേനയുടെ കപ്പലിന്റെ വെൽ ഡെക്ക്
ഇന്ത്യയുടെ ബഹിരാകാശ മേഖലയക്ക് വമ്പൻ കുതിപ്പുനൽകുന്ന ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ട വിക്ഷേപണം വരുന്ന ജനുവരിയിലാകുമെന്നാണ് അറിയുന്നത്. ഒരു ന്യൂഇയർ സമ്മാനം പോലെ ഈ വിക്ഷേപണങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുകയാണ് രാജ്യം. ഈ ഡിസംബറിൽ നടക്കേണ്ട ആദ്യഘട്ട വിക്ഷേപണങ്ങൾ സാങ്കേതിക തകരാറുകളെത്തുടർന്ന് മാറ്റുകയായിരുന്നു.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ ദൗത്യമായ ‘ഗഗൻയാന്റെ’ ആദ്യഘട്ടം ജനുവരി അവസാനം നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള ഇന്ന് സമാപിക്കും.
ന്യൂഡൽഹി∙ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ
ഹൂസ്റ്റൺ ∙ ഇന്ത്യൻ എയർഫോഴ്സ് വിങ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിന്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
പോർവിമാനങ്ങളിലേറി പതിച്ചെടുത്ത ആകാശത്തിനും അപ്പുറമുള്ള അനന്തചക്രവാളം കീഴടക്കാനുള്ള പരിശീലനത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ 4 ടെസ്റ്റ് പൈലറ്റുമാർ. ഗഗൻയാൻ ദൗത്യത്തിലേറി ബഹിരാകാശത്ത് പുതിയ ഇന്ത്യൻ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബി.നായർ, അജിത് കൃഷ്ണൻ, അംഗദ് പ്രതാപ്, വിങ് കമാൻഡർ ശുഭാംശു ശുക്ല എന്നിവർ.
ബഹിരാകാശത്തേക്ക് ഒരു ഇന്ത്യക്കാരനെയും കൊണ്ട് ഇന്ത്യയുടെ തന്നെ റോക്കറ്റ് കുതിച്ചുയരാൻ കുറഞ്ഞത് ഒന്നര വർഷമെങ്കിലും ഇനിയുമുണ്ട്. 2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം യാഥാർഥ്യമാകുക എന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ഒരുപക്ഷേ, കോവിഡ് കാലത്തെ മാന്ദ്യം ഉണ്ടായിരുന്നില്ലെങ്കിൽ രണ്ട് വർഷം മുൻപേ ഇന്ത്യക്കാരൻ ഈ മണ്ണിൽ നിന്ന് ബഹിരാകാശത്ത് എത്തിയേനെ. പക്ഷേ, ഒന്നര വർഷം ബാക്കി നിൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് ഗഗൻയാൻ യാത്രികരാകാൻ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് വെളിപ്പെടുത്തിയത് എന്തുകൊണ്ടാണ്? അതും തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ! പേരുകൾ പ്രഖ്യാപിച്ചതാകട്ടെ, കേരളത്തിൽ വച്ചും...
Results 1-10 of 66
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.