ADVERTISEMENT

വെൺമണി ∙ ബന്ധുക്കളായ യുവാക്കളുടെ ജീവൻ അച്ചൻകോവിലാറിന്റെ ആഴങ്ങളിൽ പൊലിഞ്ഞതിന്റെ നടുക്കത്തിൽ നിന്നു മോചിതയായിട്ടില്ല വെൺമണി ഗ്രാമം. ഇന്നലെ വൈകിട്ട് 2 പേരെ നദിയിൽ കാണാതായെന്ന വാർത്ത പരന്നതോടെ നാടൊന്നാകെ ശാർങക്കാവ് കടവിലെത്തി. അടുത്ത കാലത്തൊന്നും പ്രദേശത്ത് ഇത്തരത്തിൽ അപകടമുണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

കടവിന് ഏതാനും മീറ്ററുകൾ അകലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതാണു രാകേഷും വിഷ്ണുവും. കുളിക്കുന്നതിനിടെ നദിയിൽ താഴ്ന്നുപോയി. ഇരുവരെയും കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. വിവര അറിഞ്ഞ് അഗ്നിരക്ഷാസേനയും മന്ത്രി സജി ചെറിയാനും സ്ഥലത്തെത്തി. കാണാതായതിനു സമീപത്തു നിന്ന് ആറേകാലോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.

ഇരുകുടുംബങ്ങൾക്കും ആശ്രയമായിരുന്ന യുവാക്കൾക്കുണ്ടായ ദുരന്തം നാടിനെ കണ്ണീരിലാക്കി. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. സ്വകാര്യ ടെലികോം കമ്പനി ടെക്നിഷ്യനായിരുന്ന വിഷ്ണുവിന്റെ അച്ഛൻ മണിക്കുട്ടൻ ഉത്സവസ്ഥലത്തുണ്ടായ അപകടത്തെ തുടർന്നു നട്ടെല്ലിനു സാരമായി പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com