ADVERTISEMENT

ആലപ്പുഴ∙ ജില്ലയിലെ എട്ട് വില്ലേജ് ഓഫിസുകൾ കൂടി സ്മാർട്ട്  ഓഫിസുകളാക്കുമെന്നു മന്ത്രി കെ. രാജൻ.    അരൂർ, പാതിരപ്പള്ളി, വീയപുരം, പുറക്കാട്, ആറാട്ടുപുഴ, നൂറനാട്, പെരിങ്ങാല, മാന്നാർ വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുക. ഓരോ വില്ലേജ് ഓഫിസിനും 45 ലക്ഷം രൂപ വീതം അനുവദിച്ചു. നവീകരിച്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിന്റെയും ഓഫിസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കലക്ടറുടെ പരാതി പരിഹാര പോർട്ടലായ ‘സ്നേഹപൂർവം’ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

10 രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് കേരളത്തിലുള്ള അവരുടെ ഭൂമിയുടെ പോക്കുവരവും തരംമാറ്റവും ഓൺലൈനായി ചെയ്യാനുള്ള സംവിധാനം നടത്തിക്കൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു. അനധികൃതമായ മണ്ണിട്ട് നികത്തിയ പാടങ്ങളും തണ്ണീർത്തടങ്ങളും  പഴയ സ്ഥിതിയിലാക്കാൻ കലക്ടർമാർക്ക് 2 കോടി രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ട്.  മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ എച്ച്.സലാം, പി. പി.ചിത്തരഞ്ജൻ, കലക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി.ഏബ്രഹാം, സബ് കലക്ടർ സമീർ കിഷൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Alappuzha smart offices are expanding with eight more villages getting upgraded. This initiative, along with online land transaction services for expatriates and wetland restoration funding, showcases Kerala's commitment to digitalization and environmental protection.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com