ADVERTISEMENT

പുത്തൂർ ∙ കൈതക്കോട് ക്ഷേത്ര ഉത്സവ സ്ഥലത്തിനു സമീപം 2 പേർ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പെയ്ന്റിങ് തൊഴിലാളിക്കു കുത്തേറ്റു. കൈതക്കോട് വെട്ടിമൂട്ടിൽ വീട്ടിൽ സജികുമാറിന് (50) ആണു കുത്തേറ്റത്.കഴുത്തിനും വാരിയെല്ലിനും കയ്യിലുമായി 4 കുത്തേറ്റ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.സജികുമാറിനെ കുത്തിയ ഇടവട്ടം തുരുത്തേൽമുക്ക് എസ്എസ് വില്ലയിൽ ഷാജിയെ (52) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച അർധരാത്രിയോടെ ആയിരുന്നു സംഭവം.

കൈതക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഉത്സവ പരിപാടി കണ്ട ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന സജികുമാർ ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ വച്ചു ഷാജിയെ കണ്ടതാണു സംഭവത്തിന്റെ തുടക്കം. ഇവർ തമ്മിൽ മുൻപേ നില നിന്ന ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ തർക്കമുണ്ടാകുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തർക്കം മൂത്ത് കയ്യാങ്കളിയിൽ എത്തിയപ്പോൾ കയ്യിൽ കരുതിയ പേനക്കത്തി ഉപയോഗിച്ചു ഷാജി സജികുമാറിനെ കുത്തി. ആളുകൾ ഓടിക്കൂടി ആണ് ഇരുവരെയും പിടിച്ചു മാറ്റിയത്. സജികുമാറിനെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കെട്ടിടനിർമാണ കരാറുകാരനാണ്.

English Summary:

Puthoor stabbing leaves painting worker injured. The incident occurred near the Kaithakkod temple festival, leading to the arrest of Shaji who was remanded by the court.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com