ADVERTISEMENT

പന്തല്ലൂർ ∙ ഇനിയും റോഡ് എത്താത്ത മൂച്ചികുന്ന് ഗ്രാമത്തിൽനിന്ന് രോഗികളെ ആശുപത്രിയിലെത്തിക്കണമെങ്കിൽ ഇന്നും തൊട്ടിൽ കെട്ടി തോളിൽ ചുമന്നുതന്നെ യാത്ര ചെയ്യണം. നെല്ലിയാളം നഗരസഭ പരിധിയിലുള്ള ഗ്രാമത്തിൽ ആദിവാസികളടക്കമുള്ളവരാണു ഗ്രാമീണർ. രോഗികളെയും ഗർഭിണികളെയും തൊ‍ട്ടിലിൽ ചുമന്നു പ്രധാന റോഡിലെത്തിക്കേണ്ട ദുരവസ്ഥ ഇവിടെ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2017ൽ പാമ്പുകടിയേറ്റ് അവശനായ ഗുണശേഖരൻ എന്ന വിദ്യാർഥിയെ ചുമന്ന് റോഡിലെത്തിക്കുന്നതിനിടയിൽ മരിച്ചിരുന്നു.

പ്രധാന റോഡിൽ നിന്നു 4 കിലോമീറ്റർ ദൂരം മാത്രം റോഡ് നിർമിച്ചാൽ തീരുന്ന ദുരിതമാണിത്. മഴക്കാലമായാൽ ഗ്രാമത്തിലേക്കുള്ള റോഡ് ഉഴുതുമറിച്ച വയൽ പോലെയാകും. ഒട്ടേറെത്തവണ ഗ്രാമീണർ അധികൃതരെ സമീപിച്ചെങ്കിലും നടപടിയില്ല. ആദിവാസി ക്ഷേമത്തിനു കോടികളാണു ജില്ലയിലെത്തുന്നത്. പലപ്പോഴും ഇത്തരം ഫണ്ടുകൾ ഉപയോഗിക്കാതെ ലാപ്സാമ്പോഴാണു മൂച്ചികുന്നിലെ ഗ്രാമീണരുടെ ദുരിതജീവിതം. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com