ADVERTISEMENT

പടിഞ്ഞാറത്തറ∙ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടണമെന്ന ആവശ്യം ശക്തമാകുന്നു. പുഴയിൽ വെള്ളം വറ്റിയതിനെത്തുടർന്ന് മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം നിലച്ചതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ പ്രദേശം ഒഴികെയുള്ള സ്ഥലങ്ങളിലും തരിയോട് പഞ്ചായത്തിലെ കാവുംമന്ദം ടൗൺ വരെയുള്ള ഭാഗങ്ങളിലും ഇവിടെ നിന്നാണു ശുദ്ധജലം എത്തിക്കുന്നത്.

ദിവസം ശരാശരി 18–20 മണിക്കൂർ പമ്പിങ് നടത്തിയാലേ മുഴുവൻ പ്രദേശങ്ങളിലും ജല വിതരണം സാധ്യമാവുകയുള്ളൂ. നിലവിൽ 6–8 മണിക്കൂർ മാത്രമാണ് പമ്പിങ് നടക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതും സാധ്യമാകില്ലെന്നാണ് പമ്പ് ഹൗസ് അധികൃതർ പറയുന്നത്. ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ നടപടി ഇല്ലാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ‍‍ഡാം തുറക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡാം അധികൃതർ പറഞ്ഞു. ഇതിനുള്ള ഉത്തരവ് നൽകേണ്ടത് ദുരന്തനിവാരണ അതോറിറ്റിയാണ്.

English Summary:

Banasura Sagar Dam water release is urgently needed in Padinjarathara due to a severe water shortage. The Mullankandy drinking water scheme has failed, leaving many areas without potable water.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com