ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

റോയിട്ടേഴ്‌സ് റിപ്പോർട്ടെന്ന അവകാശവാദത്തോടെ "അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ലബനനെ ആക്രമിക്കും" എന്ന ഒരു സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.സന്ദേശത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

കീവേഡുകളുടെ സഹായത്തോടെ വൈറൽ സന്ദേശത്തെക്കുറിച്ച് പരിശോധിച്ചപ്പോൾ 2024 ജൂൺ 22 ന് റോയിട്ടേഴ്സ്  പുറത്തിറക്കിയ   ഒരു പ്രസ്താവന ഞങ്ങൾക്ക് ലഭിച്ചു.വൈറൽ സന്ദേശം നിഷേധിച്ച റോയിട്ടേഴ്സ് വക്താവ്  അടുത്ത 48 മണിക്കൂറിനുള്ളിൽ ഇസ്രയേൽ ലബനനെ ആക്രമിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തുവെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമാക്കി.റോയിട്ടേഴ്സ് അത്തരം വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

കൂടാതെ, റോയിട്ടേഴ്സ് പ്രസ് ടീമും അവരുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ വൈറൽ സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.

2024 ജൂൺ 20 മുതൽ ജൂൺ 23 വരെ ഇസ്രായേലിനെയും ലബനനെയും സംബന്ധിക്കുന്ന എല്ലാ റോയിട്ടേഴ്‌സ് റിപ്പോർട്ടുകളും പരിശോധിച്ചപ്പോൾ ഈ കാലയളവിൽ, റോയിട്ടേഴ്‌സ് അത്തരം നാല് റിപ്പോർട്ടുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് കണ്ടെത്തി.

2024 ജൂൺ 20-ലെ ഒരു റിപ്പോർട്ട്, ഇസ്രായേലിനും സൈപ്രസിനും എതിരായ ഹിസ്ബുള്ളയുടെ ഭീഷണികൾ ഉയർത്തിയ പിരിമുറുക്കങ്ങൾക്കിടയിൽ, ലെബനൻ പൗരന്മാരുടെ ആശങ്കകൾ പരിശോധിക്കുന്നു. 2024 ജൂൺ 21-ന് , റോയിട്ടേഴ്‌സ് വടക്കൻ ഇസ്രയേലിന് മുകളിലൂടെയുള്ള മിസൈൽ തടസ്സങ്ങളും തെക്കൻ ലെബനനിലെ വ്യോമാക്രമണങ്ങളും മൂലം വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കി, ഗാസ സംഘർഷം ഒരു വിശാലമായ പ്രാദേശിക യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന ഭയവും മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ യുഎസിന്റെ നിലപാടും റിപ്പോർട്ട് ചർച്ച ചെയ്യുന്നു. 2024 ജൂൺ 22-ലെ റിപ്പോർട്ട്, ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷങ്ങൾ പരിഹരിക്കാനുള്ള യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ശ്രമങ്ങളെക്കുറിച്ചാണ് വ്യക്തമാക്കുന്നത്. 2024 ജൂൺ 23-ന് പ്രസിദ്ധീകരിച്ച ഇസ്രയേലിനെയും ലെബനനെയും കുറിച്ചുള്ള ഏറ്റവും പുതിയ റോയിട്ടേഴ്‌സ് റിപ്പോർട്ടിലും 48 മണിക്കൂറിനുള്ളിൽ ലെബനനിലെ ഇസ്രയേൽ ആക്രമണത്തെ'ക്കുറിച്ചുള്ള ഒരു പരാമർശങ്ങളുമില്ല

2024 ജൂണിൽ നിന്നുള്ള ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്, ഹൈഫയിലെ സെൻസിറ്റീവ് പ്രദേശങ്ങൾ ഉൾപ്പെടുന്ന നിരീക്ഷണ ഡ്രോൺ ഫൂട്ടേജ് ഹിസ്ബുള്ള പുറത്തുവിട്ടതിനെ തുടർന്നാണ് ഇത്തരം പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതെന്നാണ് നിഗമനം

∙ വസ്തുത

48 മണിക്കൂറിനകം ലെബനൻ ആക്രമിക്കാനൊരുങ്ങി ഇസ്രയേൽ എന്ന അവകാശവാദത്തോടെ റോയിട്ടേഴ്സിന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.

English Summary : Post claiming to be from Reuters claiming Israel is about to attack Lebanon is fake

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com