ADVERTISEMENT

ദുബായ് ∙ ആദ്യം ഭാര്യാ ഭർത്താക്കന്മാർ പരസ്പരം പോരാടി. പിന്നീട് നീതിക്ക് വേണ്ടി കോടതിയെ സമീപിച്ചു. ആത്മഹത്യാശ്രമം നടത്തിയ ഭാര്യക്കെതിരെ പൊലീസ് കേസെടുത്തു. ഒടുവിൽ ഇരുവരും പരാതികൾ പിൻവലിക്കാൻ ധാരണയിലെത്തിയതോടെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഉപേക്ഷിച്ചു. ഐറിഷുകാരിയായ ടോറി ടോവിയും ദക്ഷിണാഫ്രിക്കൻ പൗരനായ ഭർത്താവും തമ്മിലുള്ള പ്രശ്നമാണ് കോടതിയിലെത്തിയത്.

ഇൗ വർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവിന്റെ ക്രൂരമായ മർദനം ടോറിക്കേറ്റതായി പറയുന്നു. തുടർന്ന് ദമ്പതികൾ പരസ്പരം ആക്രമണത്തിന് കേസുകൾ ഫയൽ ചെയ്തു. കേസിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ടോറിയെ പ്രാപ്തയാക്കാൻ അവർക്കെതിരായ ആത്മഹത്യാശ്രമ കുറ്റാരോപണം ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഒഴിവാക്കുകയായിരുന്നു.

28 കാരിയായ ടോറി ഒരു എയർലൈൻ കാബിൻ ക്രൂ അംഗമായിരുന്നു. ടോറി വീണ്ടും അയർലൻഡിലേക്കു പറക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary:

Woman has Filed a Case Against her South African Husband in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com