ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുംബൈ ∙മഹാരാഷ്ട്രയിലെ പ്രമുഖ സമുദായമായ മറാഠാ വിഭാഗത്തിന് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് പ്രഖ്യാപനമെന്ന് ആരോപിച്ച മറാഠാ സംവരണ പ്രക്ഷോഭനേതാവ് മനോജ് ജരാങ്കെ പാട്ടീൽ, സമരം തുടരുമെന്നു വ്യക്തമാക്കി.

സമുദായത്തെ ഒബിസിയിൽപ്പെടുത്തി സംവരണം പ്രഖ്യാപിക്കണമെന്നാണ് പാട്ടീലിന്റെ ആവശ്യം. പുതിയ സംവരണത്തോടെ ആകെ സംവരണം 62 ശതമാനത്തിലേക്ക് ഉയർന്നു. മൊത്തം സംവരണം 50 ശതമാനം പിന്നിടാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്.

ശിവാജിയുടെ വാൾ ‘സംസ്ഥാന ആയുധം’

മുംബൈ ∙ ഛത്രപതി ശിവാജി ഉപയോഗിച്ചിരുന്ന വാളിനെ മഹാരാഷ്ട്രയുടെ ഒൗദ്യോഗിക ആയുധമായി സർക്കാർ പ്രഖ്യാപിച്ചു. ദാണ്ഡ്പഠ എന്നാണ് ഇത് അറിയപ്പെടുന്നത്. മറാഠാ സമുദായത്തെ ഇത് സ്വാധീനിക്കുമെന്നാണു കണക്കുകൂട്ടൽ. മറാഠ കാലാൾപ്പടയുടെ പ്രധാന ആയുധവും ദാണ്ഡ്പഠ ആയിരുന്നു.

English Summary:

Ten percentage reservation for Maratha community

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com