ADVERTISEMENT

കോയമ്പത്തൂർ∙ മേട്ടുപ്പാളയത്ത് സഹോദരനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീരംഗരായൻ ഓട സ്വദേശി കെ. വിനോദ് കുമാറിന് (28) വധശിക്ഷ. 

 വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഒരു വർഷം തടവും 1,000 രൂപ പിഴയും പ്രതിക്ക് കോയമ്പത്തൂർ എസ്‌സി /എസ്ടി കോടതി ജഡ്ജി കെ. വിവേകാനന്ദൻ വിധിച്ചു. 2019ലാണ് കേസിന് ആസ്പദമായ സംഭവം.  വിനോദ് കുമാറിന്റെ അനുജൻ കനകരാജ് ഇതരജാതിയിലുള്ള വർഷിണി പ്രിയയെ വിവാഹം കഴിച്ച് നാലാം ദിവസമാണ് സംഭവം. കനകരാജ് സംഭവസ്ഥലത്തും വർഷണിപ്രിയ പിന്നീട് ആശുപത്രിയിലും മരിച്ചു.  കൂട്ടുപ്രതികളായ ചിന്നരാജ്, കന്തവേൽ, അയ്യപ്പൻ എന്നിവരെ വിട്ടയച്ചിരുന്നു.

English Summary:

Mettupalayam Honour Killing: Death sentence for accused

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com