ADVERTISEMENT

ചെന്നൈ∙അച്ഛന്റെയും മകളുടെയും നാലു മാസം പഴക്കമുള്ള മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിലായി. വെല്ലൂർ സ്വദേശിയായ സാമുവൽ ശങ്കർ (78), മകൾ വിന്ധ്യ (35) എന്നിവരാണു മരിച്ചത്. കാഞ്ചീപുരം സ്വദേശിയായ ഡോ.സാമുവൽ എബനേസറാണ് അറസ്റ്റിലായത്. 

വൃക്കരോഗിയായ പിതാവിന്റെ ചികിത്സയ്ക്കു വേണ്ടിയാണ് ഭർത്താവുമായി അകന്നു കഴിയുന്ന വിന്ധ്യ ചെന്നൈയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഡോ.സാമുവലിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ചികിത്സ ഫലിക്കാതെ പിതാവ് മരിച്ചതോടെയുണ്ടായ തർക്കം കയ്യാങ്കളിയായതോടെ ഡോക്ടർ യുവതിയെ പിടിച്ചു തള്ളി. തലയിടിച്ചുവീണാണ് യുവതി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾക്കു ചുറ്റും പെർഫ്യൂം ഒഴിച്ച് എസി ഓൺ ചെയ്ത ശേഷം ഡോക്ടർ കടന്നുകളഞ്ഞു. മാസങ്ങൾക്കു ശേഷം ദുർഗന്ധം പരന്നതോടെ പൊലീസെത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

English Summary:

Chennai Doctor Arrested: Chennai doctor arrested for murder following patient death. The doctor's unsuccessful treatment led to an argument, escalating to a physical altercation resulting in the death of the patient and her father

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com