ന്യൂഡൽഹി ∙ ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയ കേസിലാണെങ്കിൽപ്പോഴും വധശിക്ഷ കഴിയുന്നതും ഒഴിവാക്കണമെന്നും പ്രതിക്കു തെറ്റു തിരുത്താനുള്ള അവസരം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വധശിക്ഷ നിയമമല്ലെന്നും അതിന് അപവാദമാണെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഭാര്യയെയും 4 പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ ദീൻ ദയാൽ തിവാരി എന്നയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതി കുറ്റം ചെയ്തുവെന്നു വ്യക്തമാണെങ്കിലും മുൻപു കുറ്റം ചെയ്തിട്ടില്ല, സ്വയം മെച്ചപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണു ശിക്ഷയിൽ ഇളവു വരുത്തിയത്.
English Summary:
Death Penalty: Death penalty commutation marks a significant shift in judicial approach. The Supreme Court emphasized reformation over capital punishment, commuting a death sentence to life imprisonment despite the severity of the crime
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.