ADVERTISEMENT

കൊല്ലം ∙ അങ്കണവാടി അധ്യാപികമാരെ അപമാനിച്ചു സംസാരിച്ചെന്ന പരാതിയിയിൽ നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു. വിദേശ രാജ്യങ്ങളിൽ വിദഗ്ധരാണു കുട്ടികളെ പഠിപ്പിക്കുന്നതെന്നും ഇവിടെ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ആളുകളാണ് അതു ചെയ്യുന്നതെന്നുമായിരുന്നു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. അപക്വവും സാംസ്കാരിക കേരളത്തിനു യോജിക്കാത്തതുമായ പദപ്രയോഗങ്ങളാണു ശ്രീനിവാസൻ നടത്തിയതെന്നും അതു പിൻവലിക്കണമെന്നും കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെട്ടു.

∙ ‘വനിതാ കമ്മിഷൻ എടുത്ത കേസ് നിയമപരമായി നേരിടും. ജപ്പാനിലും മറ്റും സൈക്കോളജിയും സൈക്യാട്രിയും പഠിച്ച ആളുകളാണ് ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സങ്കൽപമേ ഇല്ല. അതാണു ഞാൻ ‌പറഞ്ഞത്. ആരെയും അപമാനിച്ചിട്ടില്ല.’ – ശ്രീനിവാസൻ

English Summary: Case against actor Sreenivasan

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com