ADVERTISEMENT

കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിന്റെ പെരിയാർ ഹോസ്റ്റലിൽ നിന്നു പൊലീസ് പിടിച്ചെടുത്ത 2 കിലോഗ്രാം കഞ്ചാവ് കളമശേരിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി കേസ് റജിസ്റ്റർ ചെയ്ത ശേഷം ഇതുവരെ ഫോൺ ഓണാക്കിയിട്ടില്ല.

ഇയാൾ കളമശേരി പ്രദേശത്തു സ്ഥിരമായി ലഹരി പദാർഥങ്ങൾ എത്തിച്ചിരുന്ന റാക്കറ്റിന്റെ കണ്ണിയാണ്. ഈ നമ്പറിലേക്കു സ്ഥിരമായി വിളിച്ചിരുന്ന പല നമ്പറുകളും സംഭവത്തിനു ശേഷം നിർജീവമാണ്. അതിഥി തൊഴിലാളി കേസിലെ പ്രതികളുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നു മറ്റു സിം കാർഡുകൾ ഉപയോഗിച്ചും പുറത്തേക്കു വിളിച്ചിട്ടില്ല.

സാധാരണ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്ന ഇതരസംസ്ഥാനക്കാർ ചെയ്യുന്ന രീതികളല്ല കഞ്ചാവ് എത്തിച്ച അതിഥി തൊഴിലാളിയുടേത്. കേസ് റജിസ്റ്റർ ചെയ്തു രണ്ടാം ദിവസം തന്നെ ഇയാളെ പിടികൂടാൻ കഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ. എന്നാൽ തന്നിലേക്കു പൊലീസിനെ നയിക്കുന്ന എല്ലാ തെളിവുകളും ഇല്ലാതാക്കിയാണ് അതിഥി തൊഴിലാളി ഒളിവിൽ പോയത്. രാസലഹരി പദാർഥങ്ങളുമായി പൊലീസും എക്സൈസും നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ള പല പ്രതികളുമായും ഇയാൾക്കു വർഷങ്ങളുടെ അടുപ്പമുണ്ട്.

കേസിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ലഹരി ഇടപാടുകളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

English Summary:

Kalamassery Polytechnic College Drug Bust: An interstate migrant who supplied cannabis to a polytechnic college is absconding.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com