ADVERTISEMENT

തൃശൂർ ∙ വർണങ്ങൾ കൊണ്ട് ഉത്സവം തീർത്ത്‌ തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട്. തിരുവമ്പാടി കൊളുത്തിയ പ്രകമ്പനത്തിന്റെ സാംപിൾ പാറമേക്കാവ് അതേ വീര്യത്തോടെ ഏറ്റെടുത്തു. വരാനിരിക്കുന്ന പൂരം വെടിക്കെട്ട് എത്രത്തോളം കേമമാകുമെന്ന് ഉറപ്പിക്കുന്നതായിരുന്നു സാംപിൾ.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. പതുക്കെ കത്തിക്കയറി കൂട്ടപ്പൊരിച്ചിൽ എത്തിയതോടെ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂടി. പിന്നാലെ പാറമേക്കാവിന്റെ ഊഴം എത്തി.  

കൂട്ടപ്പൊരിച്ചിലിന് ശേഷവും മാനത്തെ വിസ്മയം അവസാനിച്ചില്ല. വ്യത്യസ്തങ്ങളായ അമിട്ടുകൾ ആവേശം ഇരട്ടിയാക്കി. ഇരുദേവസ്വങ്ങളും ഒന്നിനൊന്നു മികച്ച അമിട്ടുകളെ ആകാശത്തേക്കയച്ചു. മീറ്ററുകൾക്കപ്പുറം മണിക്കൂറുകളോളം കാത്തിരുന്ന പൂരപ്രേമികളുടെ ആർപ്പ് വിളികളായിരുന്നു പിന്നീട്. 

English Summary: Thrissur pooram sample fireworks

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com