ADVERTISEMENT

നാദാപുരം (കോഴിക്കോട്)∙ വിലങ്ങാട് പാനോത്ത് പുല്ലുവാ പുഴയ്ക്ക് സമീപം കടുവയെ കണ്ടെന്നു പറഞ്ഞ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ കാൽപാടുകളോ മറ്റ് അടയാളങ്ങളോ കാണാത്തതിനാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. ഇന്ന് രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്. നിലവിൽ പ്രദേശത്തു ക്യാമറ സ്ഥാപിക്കുന്നതിനോകൂടുവയ്ക്കുന്നതിനോ ഉള്ള സാഹചര്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 

കഴിഞ്ഞ രാത്രിയാണ് വിലങ്ങാട് കടുവയെ കണ്ടെന്ന് ഒരു നാട്ടുകാരൻ അറിയിച്ചത്. വെള്ളം എടുക്കാനായി പുഴയുടെ കരയിൽ എത്തിയ വട്ടക്കുന്നേൽ അലക്സിന് കടുവയെ കണ്ടു ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റിരുന്നു. തുടർന്ന് രാത്രി വൈകിയും നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെയും പരിശോധന നടത്തി. അതേസമയം, ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് അധികൃതർ പ്രദേശവാസികൾക്ക് നിർദേശം നൽകി.

English Summary:

Vilangad tiger sighting: Despite a Forest Department inspection, no evidence was found to confirm the reported tiger sighting near the Pullua River in Panoth.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com