ADVERTISEMENT

തിരുവനന്തപുരം ∙ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ക്ഷേത്ര നടയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ അടിച്ച് കൊന്ന പ്രതിയ്ക്ക് ഏഴ് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതി. പിഴത്തുക ഒടുക്കിയില്ലെങ്കിൽ പ്രതി ആറ് മാസം അധിക തടവ് അനുഭവിക്കണം. ആറാം അഡിഷനൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

വർക്കല താഴെവെട്ടൂർ മങ്കാട്ട് മാടൻനട വടക്കേവിള വീട്ടിൽ ഷംനാദിനെയാണ് കോടതി ശിക്ഷിച്ചത്. താഴെ വെട്ടൂർ സ്വദേശി അപ്പുവിനെയാണ് പ്രതി കൊലപ്പെടുത്തിയത്. മറ്റൊരു സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വെട്ടൂർ മാടൻനട ക്ഷേത്ര നടയിലെത്തിയ ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവിടെ ഉണ്ടായിരുന്ന തെങ്ങിന്റെ പട്ടിക കൊണ്ട് പ്രതി ഷംനാദ് കൊല്ലപ്പെട്ട അപ്പുവിനെ മർദിക്കുകയുമായിരുന്നു. 2013 ഡിസംബർ 23ന് വൈകുന്നേരം 5.30ന് ആയിരുന്നു സംഭവം. മർദനമേറ്റ അപ്പുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരണപ്പെട്ടു.

English Summary:

Man Sentenced to Seven Years for Murder After Drunken Brawl: Seven-year prison sentence handed down in Thiruvananthapuram for manslaughter. A man was convicted for killing his friend following a drunken dispute at a temple in Varkala, Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com