അച്ഛനിൽനിന്നു കിട്ടിയ ഭാഷാസ്നേഹവും വായനാശീലവുമാണ് ഹരി കല്ലിക്കാട്ടിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു ചിറകുകളായത്. മാതൃഭാഷയായ മലയാളം ഓപ്ഷനലായെടുത്ത് 58–ാം റാങ്കോടെ, തൃശൂർ സ്വദേശിയായ ഹരി 2018ൽ സിവിൽ സർവീസ് സ്വന്തമാക്കുകയും ചെയ്തു. പരീക്ഷയുടെ പല ഘട്ടങ്ങളിലായി മൂന്നു വട്ടം കാലിടറിയിട്ടും തളരാതെ നാലാം വട്ടം മികച്ച റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കുകയായിരുന്നു ഹരി. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽപ്പോലും നിരാശയോടെ പിന്മാറുന്നവർ ഏറെയുള്ള ഇക്കാലത്ത് ഹരിയുടെ അനുഭവം വലിയൊരു പാഠമാണ്. എങ്ങനെയാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി തന്റെ ഓരോ പരാജയങ്ങളെയും ഹരി പ്രയോജനപ്പെടുത്തിയത്? സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടോ? പരീക്ഷയിലും ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? പഴ്സനാലിറ്റി ടെസ്റ്റിന് എങ്ങനെ ഒരുങ്ങാം? പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ... എല്ലാറ്റിനെയും കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ആൻഡമാൻ നിക്കോബാറിലെ ഡപ്യൂട്ടി കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ ഹരി കല്ലിക്കാട്ട് ഐഎഎസ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com