കാണാതെ പോയ ടിക്കറ്റിനായി വീണ്ടും വീണ്ടും തിരച്ചിൽ നടത്തിയ ആൽബർട് ഐൻസ്റ്റൈനോട് ടിക്കറ്റ് ചെക്കർ സാരമില്ലെന്ന് പറഞ്ഞപ്പോൾ ലഭിച്ച മറുപടി, ‘അതല്ല മോനേ പ്രശ്നം. ടിക്കറ്റ് നോക്കാതെ ഞാൻ എങ്ങനെയറിയും ഇറങ്ങേണ്ടത് എവിടെയാണെന്ന്?’ എന്നായിരുന്നു.
വീട്ടിൽ മൊബൈൽ ഫോൺ വച്ചത് എവിടെ എന്നോർക്കാതെവന്ന്, മറ്റ് ഫോണിൽനിന്നു വിളിച്ച് സ്വന്തം മൊബൈൽ ഫോൺ കണ്ടെത്തേണ്ടിവന്ന അനുഭവം പലർക്കും കാണും. ശ്രദ്ധ ശൂന്യത ഒറ്റപ്പെട്ട കാര്യമല്ല. അതിനു സാർവദേശീയമായ സാന്നിധ്യമുണ്ട്. – ‘ഉൾക്കാഴ്ച’ കോളത്തിൽ ബി.എസ്.വാരിയർ എഴുതുന്നു.
(Representative image by: istock/JackF)
Mail This Article
×
സംഖ്യകൾ, സെറ്റ് തിയറി മുതലായവയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ഗണിതശാസ്ത്രജ്ഞനായിരുന്ന പോളണ്ടുകാരനായ വാക്ലാ സെർപിൻസ്കി (1882 –1969). ആറു പെട്ടികളുമായി ട്രെയിനിൽ കയറിയ അദ്ദേഹം എത്ര തവണ എണ്ണിനോക്കിയിട്ടും ഒരു പെട്ടി കുറവ്. ആവർത്തിച്ചു പരാതി പറഞ്ഞ വാക്ലയോട് പെട്ടി ആറുമുണ്ടെന്നു ഭാര്യ പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹത്തിനു വിശ്വാസമില്ല. പെട്ടികൾ തൊട്ട് എണ്ണി – പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. സ്കൂൾകുട്ടികൾക്കു പോലുമറിയാം പൂജ്യം എണ്ണൽസ്സംഖ്യയല്ലെന്ന്. പക്ഷേ സംഖ്യകളുടെ പാരാവാരം കടന്ന ശാസ്ത്രജ്ഞൻ അതു മറന്നുപോയി.
ഐൻസ്റ്റൈന്റെ മറവിയെപ്പറ്റി കഥകൾ പലതുമുണ്ട്. ട്രെയിൻ യാത്രയിൽ ചെക്കർ വന്നു ടിക്കറ്റു ചോദിച്ചു. പോക്കറ്റുകളും പെട്ടിയുമെല്ലാം തപ്പിയെങ്കിലും ടിക്കറ്റ് കാണാനില്ല. ചെക്കർ സമാധാനിപ്പിച്ചു, ‘വിഷമിക്കേണ്ട. അങ്ങാരാണെന്ന് എല്ലാവർക്കും അറിയാം. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യില്ലെന്നും അറിയാം. അത് കാണിക്കേണ്ട’
English Summary:
From Einstein to Edison: The Genius of Forgetfulness – Is Absentmindedness a Sign of Intelligence?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.