ADVERTISEMENT

നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോഓപ്പറേഷനും ചേർന്നു നടപ്പാക്കുന്ന നഴ്സിങ് റിക്രൂട്മെന്റ് പദ്ധതിയായ ‘ട്രിപ്പിള്‍ വിന്‍ കേരള’യുടെ എഴാം ഘട്ടത്തിലേക്ക് ഏപ്രിൽ 6 വരെ അപേക്ഷിക്കാം. ജർമനിയിലെ ഹോസ്പിറ്റലുകളിലെ 250 ഒഴിവിലേക്കാണു നിയമനം. ഇന്റർവ്യൂ മേയ് 20 മുതൽ 27 വരെ തീയതികളിൽ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ.

യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്റ്റ് ബേസിക് ബിഎസ്‌സി യോഗ്യതക്കാര്‍ക്ക് തൊഴിൽ പരിചയം ആവശ്യമില്ല. ജനറൽ നഴ്സിങ് പാസായവര്‍ക്ക് രണ്ടു വർഷ പരിചയം വേണം.

∙പ്രായപരിധി (2025 മേയ് 31ന്): 38.

∙ശമ്പളം: 2,300 യൂറോയും റജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ 2,900 യൂറോയും. ജർമൻ ഭാഷാ പരി‍‍ജ്ഞാനം നിര്‍ബന്ധമില്ല.‍ എന്നാൽ, ജർമൻ ഭാഷയിൽ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ എറണാകുളം/തിരുവനന്തപുരം സെന്ററില്‍ 9 മാസത്തെ സൗജന്യ ജര്‍മന്‍ ഭാഷാ പരിശീലനത്തില്‍ (ബി-1 വരെ) പങ്കെടുക്കണം. ജര്‍മനിയിൽ നിയമനത്തിനുശേഷം ബി2 ലെവൽ പരിശീലനവും ലഭിക്കും. ടിക്കറ്റ് ഉൾപ്പടെ എല്ലാ ചെലവുകളും സൗജന്യമാണ്. ആദ്യ ചാൻസിൽ ജർമൻ ഭാഷയിൽ എ2 അല്ലെങ്കിൽ ബി1 പാസാവുന്നവര്‍ക്ക് 250 യൂറോ ബോണസും ലഭിക്കും.

റജിസ്ട്രേഡ് നഴ്സ് ആകുന്ന മുറയ്ക്ക് കുടുംബാംഗങ്ങളെ കൂടെക്കൊണ്ടുപോകാനുളള അവസരം ലഭിക്കും. കേരളീയരായ ഉദ്യോഗാർഥികൾക്കുമാത്രമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കാം. 0471–2770577. 

ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...

(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..

English Summary:

Nurse Vacancy in Germany

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com