Activate your premium subscription today
Saturday, Mar 29, 2025
ചെറുതേനിന് വിലയും മൂല്യവും കൂടുതലുണ്ട്. ഒന്നോ രണ്ടോ തേനീച്ചക്കൂട് പരിപാലിച്ചാൽ വീട്ടാവശ്യത്തിനു വേണ്ടത്ര ചെറുതേൻ ലഭിക്കും. ചെറുതേനീച്ച പലതരമുണ്ട്. നമ്മുടെ നാട്ടിൽ സാധാരണ കാണുന്ന ചെറുതേനീച്ച കറുത്ത നിറത്തിലുള്ളതാണ്. ചെറുതേനീച്ചക്കർഷകരിൽനിന്ന് കൂടോടുകൂടി ഇപ്പോൾ ചെറുതേനീച്ചക്കോളനി വാങ്ങാൻ കിട്ടും.
ചെടിയുടെ നടീല്വസ്തുവില്നിന്നുതന്നെ വലിയ പൂക്കളുമായി പൂങ്കുല നേരിട്ട് ഉണ്ടായി വരിക! വിദേശത്തുനിന്ന് നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിയിലാണ് സവോളപോലുള്ള ബൾബില്നിന്നു തണ്ടും ഇലയും ഒന്നും ഉണ്ടാകാതെ പൂങ്കുലയുണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക ജന്മദേശമായ ഈ ലില്ലിയുടെ ഒട്ടേറെ സങ്കര, അലങ്കാര ഇനങ്ങള്
വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൃഷിയിടത്തിൽ ടൂറിസം സംരംഭങ്ങൾ ആരംഭിക്കാൻ കേരളത്തിലെ കർഷകർക്ക് അവസരമുണ്ട്. സംസ്ഥാനത്തെ അഗ്രി ടൂറിസം ശൃംഖലയുടെ ഭാഗമായി 3 വിഭാഗങ്ങളിലായാണ് ഇവയ്ക്ക് റജിസ്ട്രേഷൻ നൽകുന്നത്. ഫാം വിസിറ്റ് യൂണിറ്റ് കൃഷിയിട പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കുന്നതിന് സഞ്ചാരികൾക്ക്
ഔഷധ, പോഷകഗുണങ്ങളുള്ള മൾബറിപ്പഴങ്ങൾ കുട്ടികൾക്കാണ് ഏറെ ഇഷ്ടം. വൈറ്റമിനുകൾ (സി, കെ, ഇ), പൊട്ടാസ്യം, മഗ്നീഷ്യം, നിരോക്സീകാരികൾ എന്നിവ മൾബറി പഴത്തിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ, വിശേഷിച്ചും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകം. കണ്ണിന്റെയും ഹൃദയത്തി ന്റെയും ആരോഗ്യം സംരക്ഷിക്കും, രക്തസമ്മർദം
വെള്ളരി വർഗ വിളകളിലെ കായീച്ചകളെ നിയന്ത്രിക്കുന്നതിനു കായീച്ചക്കെണി ഫലപ്രദമാണ്. ചെടികൾ പൂത്തു തുടങ്ങുമ്പോൾ മുതൽ കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ചു നശിപ്പിക്കാൻ കഴിയും. ഇതോടൊപ്പം പാളയൻകോടൻ പഴം, തുളസിയില തുടങ്ങിയവ ഉപയോഗിച്ചുള്ള ചിരട്ടക്കെണികളും കെട്ടിത്തൂക്കുന്നതു ഗുണം
പ്ലം മുതൽ പെയർവരെ, സ്ട്രോബെറി മുതൽ ബ്ലാക്ക് ബെറി വരെ, ആപ്പിൾ മുതൽ ഓറഞ്ച് വരെ– കാന്തല്ലൂരിൽ വിളവൈവിധ്യത്താൽ ഏറ്റവും സമ്പന്നമായ തോട്ടമായിരിക്കും കൊച്ചുമണ്ണിൽ കെ.എ.ഏബ്രഹാം എന്ന ബാബുവിന്റെ സ്നോലൈൻ ഫാം. റാന്നിയിൽനിന്ന് അര നൂറ്റാണ്ടു മുൻപ് കാന്തല്ലൂരിലെത്തി സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ 3 ഏക്കർ
തണ്ണിമത്തൽ കൃഷിയിൽ മികച്ച നേട്ടവുമായി കോട്ടയം മണർകാട് സ്വദേശി പൈനിങ്കൽ പി.കെ.കുര്യാക്കോസ് എന്ന അവറാച്ചി. താൽപര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ കൃഷിയിൽ മികച്ച നേട്ടം കൊയ്യാമെന്നു കാണിച്ചുതരികയാണ് അദ്ദേഹം. ഗുഡ്സ് വാഹനമോടിക്കുന്ന അവറാച്ചിക്ക് കൃഷി ജീവനാണ്. വർഷങ്ങളായി കൃഷിയുമുണ്ട്. എന്നാൽ, ആ കൃഷി സ്വന്തം
32 ഡിഗ്രി സെൽഷ്യസിനു മുകളിലേക്കു പകൽ താപനില കൂടുമ്പോൾ പുലാസനിൽ പരാഗണം വളരെ കുറയുന്നതായി കാണാം. ആൺ റംബുട്ടാനില്ലാത്ത തോട്ടങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ഇപ്പോൾ ഇവയുടെ പൂവ് ഉണ്ടാകുന്ന സമയത്ത് പകൽ താപനില 32 ഡിഗ്രിക്കു മുകളിലാണ്. ഫലമോ പരാഗണം നടക്കാതെ പൂവിന്റെ കതിർ കായില്ലാതെ നിൽക്കുന്നു. ഉയർന്ന
ചോക്കുമലയിലിരിക്കുന്നവൻ ചോക്കുകഷണം അന്വേഷിച്ചു പോയ കഥ പറയുന്നുണ്ട് ലോഹിതദാസ് ഒരു സിനിമയിൽ. കൺവെട്ടത്തുള്ള സാധ്യതകൾ കാണാതെ പോകുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടി ഇരുപതാം വയസ്സു മുതൽ പല പല ബിസിനസ് സംരംഭങ്ങൾ നടത്തിയ തന്റെ സ്ഥിതിയും ഏതാണ്ട്
കാത്സ്യം ചെടികൾക്ക് ചൂടിനെ അതിജീവിക്കുന്നതിനുള്ള കഴിവു നൽകാൻ കാത്സ്യത്തിനു ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. മറ്റു മൂലകങ്ങളുടെ പോഷണത്തിനു പുറമേ വൃക്ഷവിളകൾക്ക് 4–5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും പച്ചക്കറികൾക്ക് 2–3 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിലും കാത്സ്യം നൽകാം. കാത്സ്യത്തിന്റെ
Results 1-10 of 1009
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.