Activate your premium subscription today
Friday, Apr 18, 2025
മരണക്കെണിയായിരുന്ന മുതലപ്പൊഴിയുടെ മേല്‍ മല പോലെ മണ്ണു മൂടുക കൂടി ചെയ്തതോടെ മണ്‍സൂണ്‍ പ്രതീക്ഷകള്‍ തകരുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. നൂറുകണക്കിനു ബോട്ടുകളും വള്ളങ്ങളുമാണ് കടലില്‍ പോകാന്‍ കഴിയാതെ പൊഴിയുടെ മറുഭാഗത്തു കുടുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കടബാധ്യതകള്‍ മുഴുവന്‍ തീര്‍ക്കാന്‍ സീസണ് കാത്തിരിക്കുന്ന തീരത്ത് കടുത്ത നിരാശയാണ് നിഴലിക്കുന്നത്. നൂറുകണക്കിനാളുകള്‍ അണിനിരന്ന വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തുമ്പോള്‍ കാണുന്നത് തോട് വൃത്തിയാക്കാന്‍ പോലും ശേഷിയില്ലാത്ത ഡ്രജറും മലപോലെ കൂടിക്കിടക്കുന്ന മണ്ണ് നീക്കാന്‍ ഒരു എസ്കവേറ്ററും മാത്രം. ഏതു വിധേനയും പൊഴി മുറിച്ച് തടിതപ്പാനുള്ള നീക്കങ്ങളാണ് സ്ഥലത്തുണ്ടായിരുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും അവരുടെ വാക്കുകളില്‍നിന്നു വ്യക്തം. മുതലപ്പൊഴി പാലത്തിനു മുകളില്‍നിന്നു നോക്കുമ്പോള്‍ ഒരുഭാഗത്തു വലിയ മണല്‍ഭിത്തിയും മറുഭാഗത്തു കെട്ടിയിട്ടിരിക്കുന്ന നൂറുകണക്കിനു ബോട്ടുകളും. രണ്ടിനുമിടയില്‍ പട്ടിണിയില്‍ വലഞ്ഞ് ദുരിതത്തിന്റെ തീരാക്കഥകള്‍ പങ്കുവച്ച് തീരവാസികള്‍. ‘പൊരിവെയിലില്‍ കുട്ടികള്‍ ഓടിക്കളിക്കുന്ന വിശാലമായ ആ മണല്‍ത്തിട്ട കണ്ടോ. അതുവഴിയാണ് വലിയ ബോട്ടുകളിലും വള്ളങ്ങളിലും അന്നത്തെ അന്നത്തിനു വഴിതേടി ഞങ്ങള്‍ കടലില്‍ പോയിരുന്നത്. ടണ്‍ കണക്കിനു മണല്‍ കയറി പൊഴിമുഖം അടഞ്ഞിട്ട് ദിവസങ്ങളായി. ഏതാണ്ട് ഇരുന്നൂറോളം ബോട്ടുകളും വള്ളങ്ങളും ഇപ്പുറത്തു കുടുങ്ങിയതോടെ തീരമേഖലയാകെ വറുതിയിലേക്കു പോകുകയാണ്. അപ്പോഴാണ് ലോങ് ബൂം എസ്കവേറ്റര്‍ എത്തിച്ച്
ഹിൻഡൻബർഗ് ആരോപണം ഉൾപ്പെടെ ആഞ്ഞടിച്ച കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ ‘രക്ഷക പരിവേഷ’മണിഞ്ഞ് രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ്, യുഎസ് ഉയർത്തിവിട്ട കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കൂട്ടിയത് 5 അദാനിക്കമ്പനികളിൽ.
കൊളംബോ ∙ ശ്രീലങ്കയിലെ കൊളംബോയിൽ ആദ്യ സമ്പൂർണ ഓട്ടമേറ്റഡ് ടെർമിനൽ പ്രവർത്തനം ആരംഭിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ വികസിപ്പിച്ചെടുത്തതാണ് കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനൽ (സിഡബ്ലിയുഐടി). അദാനി പോർട്സ് ആൻഡ് സെസ് ലിമിറ്റഡും ശ്രീലങ്കയിലെ പ്രമുഖ കമ്പനിയായ ജോൺ കീൽസ് ഹോൾഡിങ്സ് പിഎൽസിയും ശ്രീലങ്കൻ തുറമുഖ അതോറിറ്റിയും ചേർന്ന് 35 വർഷത്തെ ബിഒടി കരാറിലാണ് ടെർമിനൽ പ്രവർത്തിപ്പിക്കുക.
മുംബൈ∙ ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിൽ ഏകദേശം ഒരു ഏക്കറിലേറെ വരുന്ന ഭൂമി 170 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന്റെ സഹസ്ഥാപനം മാഹ്–ഹിൽ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (എംപിപിഎൽ) സ്വന്തമാക്കി.10.5 കോടി രൂപയാണ് സ്റ്റാംപ് ഡ്യൂട്ടിയായി നൽകിയത്. റസിഡൻഷ്യൽ കെട്ടിടങ്ങൾ നിർമിക്കാനായി ഈ സ്ഥലം ഉപയോഗപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും അദാനി പോർട്സിന്റെ (Adani Ports) ഉടമസ്ഥതയിലുള്ളതുമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് റെക്കോർഡ് 200 മില്യൻ മെട്രിക് ടൺ ചരക്ക്.
കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റക്കുറ്റപ്പണിക്കിടെ വീണ്ടും അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി. 2 മിനിറ്റോളം പാചക വാതകം ചോർന്നു. തൊഴിലാളികൾ വിവരം നൽകിയ ഉടൻ വാൽവുകൾ അടച്ച് ചോർച്ച പരിഹരിച്ചു.
ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
ന്യൂഡൽഹി ∙ ഇന്ത്യ-പാക് അതിർത്തിയിൽ അദാനി ഗ്രൂപ്പിന്റെ കാറ്റാടി–സൗരോർജ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രമന്ത്രി ഒഴുക്കൻ മറുപടി നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇറങ്ങിപ്പോയി. കോൺഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ചോദ്യം ഉന്നയിച്ചത്. പദ്ധതി സ്ഥാപിക്കാൻ കേന്ദ്രം പ്രതിരോധ ചട്ടങ്ങളിൽ ഇളവ് നൽകിയോ എന്നായിരുന്നു ചോദ്യം. ഏതൊരു പദ്ധതിക്കും ലൈസൻസ് നൽകുന്നതിനു മുൻപ് കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും ക്ലിയറൻസ് തേടാറുണ്ടെന്ന മറുപടിയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നൽകിയത്. ഇതിൽ തൃപ്തരാകാതെ കോൺഗ്രസ് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തിരുവനന്തപുരം∙ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയിൽ തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളെക്കൂടി ഉൾപ്പെടുത്തുമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിങ്സ് ലിമിറ്റഡ് (എഎഎച്ച്എൽ) പ്രഖ്യാപിച്ചു. ഇതോടെ, എഎഎച്ച്എലിന്റെ 7 വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. യാത്രക്കാരുടെ ഡിജിയാത്ര
2027-28ഓടെ ഇന്ത്യയെ 5 ട്രില്യൻ ഡോളർ (അഞ്ചു ലക്ഷം കോടി) സമ്പദ്വ്യവസ്ഥയാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികനിറവിലെത്തുന്ന 2047ഓടെ രാജ്യത്തെ ‘വികസിത് ഭാരത്’ ആക്കുമെന്നും മോദി പറയുന്നു. കേരളത്തിനുമുണ്ടൊരു സ്വപ്നം. 2047ഓടെ ഒരു ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാവുക. ഇതിനായുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യങ്ങളുടെ ആദ്യ ചുവടുകളിലൊന്നാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. കേരളത്തിലേക്ക് വൻ വികസന പദ്ധതികളും നിക്ഷേപങ്ങളും തേടി നേരത്തേയും ആഗോള നിക്ഷേപക ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. ജിമ്മും (GIM) എമർജിങ് കേരളയും (Emerging Kerala) ആരും മറന്നിട്ടുണ്ടാവില്ല. എന്നാൽ, ഇക്കുറി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (Invest Kerala Summit) മറ്റൊന്നായിരുന്നു പ്രത്യേകത. 370 ലേറെ കമ്പനികൾ ആകെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം അറിയിച്ച ഉച്ചകോടിയിൽ, അതിനേക്കാൾ നിറഞ്ഞുനിന്നത് കേരളത്തിന്റെ ഇതുവരെ കാണാത്ത ആത്മവിശ്വാസമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ വൈരവും മറന്ന്, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കേരളത്തിലെ പ്രതിപക്ഷവും
Results 1-10 of 580
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.