Activate your premium subscription today
Friday, Apr 18, 2025
ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ’, ‘അമേരിക്ക ആദ്യം’ തുടങ്ങിയ നയങ്ങൾ ലോകനേതാക്കൾക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെ, സംഭവത്തിൽ പ്രതികരണത്തിന് ഒരുങ്ങി യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിൽ ‘ആഗോളവൽക്കരണത്തിന്റെ യുഗം അവസാനിച്ചു’ എന്ന് കെയ്മർ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
കൊച്ചി ∙ ഐടി രംഗത്തെ അതിവേഗ മാറ്റങ്ങൾക്കൊപ്പം നവീകരിച്ചില്ലെങ്കിൽ നശിക്കുമെന്ന സ്ഥിതിയാണെന്ന് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ മുന്നറിയിപ്പ്. നിർമിതബുദ്ധി വരുത്തുന്ന മാറ്റങ്ങളേക്കാളേറെ ആഗോളവൽക്കരണത്തിൽ നിന്നുള്ള തിരിച്ചുപോക്കും രാജ്യാന്തര രാഷ്ട്രീയത്തിലെ മാറ്റങ്ങളും വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.
‘‘ഉയർന്നുവരുന്ന ആശയങ്ങളെ തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. ഇന്ത്യയൊരു വൻ സാമ്പത്തിക ശക്തിയാവുക എന്നത് അത്തരമൊരു ആശയമാണ്. ഇന്ത്യ ഉണരുകയാണ്. നമ്മൾ ജയിക്കും’’ - 1991ൽ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കവേ ഡോ. മൻമോഹൻ സിങ് പറഞ്ഞ വാക്കുകൾ. എത്ര ദീർഘവീക്ഷണത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് അദ്ദേഹം ആ വാക്കുകൾ പറഞ്ഞിരുന്നതെന്നത് കാലം സാക്ഷ്യപ്പെടുത്തുകയാണ്. മൻമോഹൻ സിങ്ങിനെ കാലം അടയാളപ്പെടുത്തുമ്പോൾ സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നീ 3 കാര്യങ്ങളിൽ മാത്രം നിൽക്കുന്നതല്ല അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്കാരങ്ങളും നേട്ടങ്ങളുമെന്ന് കാണാം. ജിഡിപിയിലും ആളോഹരി വരുമാനത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ മുന്നേറ്റം മുതൽ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഉദയവും കടന്ന് അതു നീളുകയാണ്. ലോകത്തെ ഏറ്റവും വലിയ 5 സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ന് ഇന്ത്യ. ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി- പിപിപി) കണക്കിലെടുത്താൽ ചൈനയ്ക്കും യുഎസിനും പിന്നിലായി ലോകത്ത് മൂന്നാമത്തെ വലിയ ശക്തിയും ഇന്ത്യയാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് ഇന്ത്യ എങ്ങനെ ഈ മുന്നേറ്റം കൈവരിച്ചു? അതിന് ഒരേയൊരുത്തരമേയുള്ളൂ,
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് വൈകിട്ടാണ് രാജ്യത്തെയാകെ അമ്പരിപ്പിച്ച് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, കറൻസി നോട്ടുകളുടെ പൂഴ്ത്തിവയ്പ്പ് എന്നിവയ്ക്ക് തടയിടുകയാണ് ലക്ഷ്യമെന്നായിരുന്നു മോദിയുടെയും സർക്കാരിന്റെയും വിശദീകരണം.
ഈയിടെ മലയാള മനോരമയുടെ മുൻപേജിൽ പരസ്യം കണ്ടതോടെ ഞാൻ സൂക്ഷിക്കുന്ന ലിസ്റ്റിലെ പനഡോൾ എന്ന ഐറ്റത്തിനു നേരെ ഒരു ടിക്കിട്ടു. ഒരു ഗൾഫുരാജ്യത്ത് പന്ത്രണ്ടുവർഷം ജീവിച്ചു തിരിച്ചുവന്നപ്പോൾ ഗൾഫിലുള്ളതും കേരളത്തിൽ ഇല്ലാത്തതുമായ സംഗതികൾക്കായി ഉണ്ടാക്കിയ ലിസ്റ്റായിരുന്നു അത്. ആ വേദനാസംഹാരി കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടിത്തുടങ്ങുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഗൾഫിൽപ്പോയിട്ടുള്ളവർക്കും അവരുടെ കേരളത്തിലെ ബന്ധുമിത്രാദികൾക്കും അതു പണ്ടേ പരിചിതമാണ്. ഓ, നാട്ടിലിപ്പോൾ എന്താ കിട്ടാത്തത്, ഗൾഫിൽ കിട്ടുന്ന എല്ലാം ഇവിടേം കിട്ടും: കഴിഞ്ഞ കുറച്ചുകാലമായി ഈ ഡയലോഗ് വല്ലപ്പോഴുമെങ്കിലും കേൾക്കുകയോ പറയുകയോ ചെയ്യാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഏതെങ്കിലും ഗൾഫ് രാജ്യത്തുനിന്നു ബന്ധുമിത്രാദികളാരെങ്കിലും വലിയ പെട്ടിസാമാനങ്ങളൊന്നുമില്ലാതെ വരുന്ന സന്ദർഭത്തിലായിരിക്കും ഇക്കാര്യം വീണ്ടും ആളുകൾ പറഞ്ഞുറപ്പിക്കുക. ഗൾഫ് മലയാളികളിലേറെപ്പേരും രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രം നാട്ടിലേക്കു വന്നിരുന്ന പണ്ടത്തെ കാര്യം പറഞ്ഞാലോ: പെട്ടി കെട്ടുക എന്നൊരു ചടങ്ങുതന്നെ
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതിയ സൂപ്പര്‍ സൈക്കിളിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. നിര്‍മിത ബുദ്ധിയും (എഐ) കാര്‍ബണ്‍ രഹിത സങ്കേതങ്ങളും ചാലകശക്തിയായ പുതിയ സമ്പദ് വ്യവസ്ഥയാകും ഭാവിയിലേതെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ യൂറോപ്പ് ഗവേഷണ വിഭാഗം
അമേരിക്കയിലേക്കു മലയാളികൾ കുടിയേറിത്തുടങ്ങിയിട്ട് ആറു ദശകത്തോളമായി. ഇവിടുത്തെ സെമിത്തേരികളിലെ ശവകുടീരങ്ങളിലും വൈദ്യുത ശ്മശാനങ്ങളിലെ നാൾവഴികളിലും മലയാളിപ്പേരുകൾ സാധാരണമായിരിക്കുന്നു. അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും തലമുറകൾ അമേരിക്കക്കാരായി വേരുറപ്പിച്ചുകഴിഞ്ഞു. മലയാളികൾ ഗൾഫിലേക്കു കുടിയേറുകയായിരുന്നില്ല; തൊഴിലന്വേഷിച്ചു പോകുക മാത്രമായിരുന്നു. അവരുടെ ഗൾഫ് ജീവിതത്തിൽ എപ്പോഴുമൊരു മടക്കയാത്ര നിക്ഷിപ്തമായിരുന്നു.
കൊച്ചി∙ വികസന പദ്ധതികൾക്കായുള്ള മൂലധനത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനും ആഗോളവൽക്കരണം വേണമെന്ന് ജി20 വർക്കിങ് ഗ്രൂപ്പ് സമ്മേളനം. ലാഭം കൊയ്യാനുള്ള ഹ്രസ്വകാല മൂലധനം മാത്രമല്ല വലിയ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള ദീർഘകാല മൂലധനവും ഇങ്ങനെ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക
മാന്ദ്യകാലത്ത് സ്വന്തം രാജ്യത്തു പിടിച്ചു നിൽക്കാൻ ചിലതൊക്കെ വേണം. എല്ലാമങ്ങ് ആഗോളവൽക്കരിക്കരുത്! വലിയ പാഠമായിരുന്നു അത്. ഇന്ത്യ ആ മാന്ദ്യത്തെ അതിജീവിച്ചതും നമ്മൾ അമിതമായി ആഗോളവൽക്കരണത്തിനു പോകാത്തതു കൊണ്ടായിരുന്നുവെന്നത് ഇന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്.മൻമോഹൻ സിങ്ങും റിസർവ് ബാങ്കും ആഗോളമാന്ദ്യത്തെ അതിജീവിക്കാൻ മലപോലെ ഉറച്ചു നിന്നു. നമ്മുടെ റിസർവ് ബാങ്കിന്റെ യാഥാസ്ഥിതിക നയങ്ങൾക്ക് ആരാധകരുണ്ടായി.
പുത്തൻ സാമ്പത്തികനയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആഗോള സമ്പദ്വ്യവസ്ഥയുടെ ഭാഗമായി. ഉൽപന്നങ്ങളും സേവനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി. ഇറക്കുമതിച്ചുങ്കങ്ങളും തീരുവകളും പൂർണമായും ഇല്ലാതാവുകയോ നാമമാത്രമാവുകയോ െചയ്തു....Manorama Online
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.