Activate your premium subscription today
Sunday, Apr 20, 2025
കൃത്യമായ ഇടവേളകളിൽ സ്വർണവില സ്വന്തം റെക്കോർഡുകൾ തിരുത്തി കുതിച്ചുകൊണ്ടേയിരിക്കുന്നു. എവിടെ പോകുന്നു എന്റെ പൊന്നേയെന്ന് അമ്പരന്ന് നമ്മൾചോദിക്കുന്നുമുണ്ട്.സ്വർണത്തിനു വിലകൂടാൻ നിരവധി കാരണങ്ങൾ ഉണ്ടാകും. എന്നാൽ വലിയ യുദ്ധങ്ങൾക്കും പിടിച്ചടക്കലുകൾക്കും അതോടൊപ്പം നേട്ടങ്ങൾക്കും കാരണമാകുന്ന ഈ സ്വർണം
അര നൂറ്റാണ്ടായി കൃത്യമായി കണക്കെടുപ്പ് നടക്കാതെ ഒരു ‘ഔദ്യോഗിക സ്വർണശേഖരം’. അനൗദ്യോഗികമായി വിലയിരുത്തുന്നതാകട്ടെ ഏകദേശം 425 ബില്യൻ ഡോളറിന്റെ (37.5 ലക്ഷം കോടി രൂപ) സ്വർണമുണ്ടെന്നും. എന്നാൽ, ആ നിലവറയിൽ സ്വർണം ഇപ്പോഴുമുണ്ടോ? അതോ കാണാതായോ?
ബമാക്കോ ∙ മാലിയിലെ കെനീബ ജില്ലയിലെ ബിലാലി കോട്ടോ സ്വർണഖനിയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 42 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്കു പരുക്കേറ്റു. ഖനിയുടെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സ്വർണ ഉൽപാദകരിൽ മുൻനിരയിലുള്ള മാലിയിൽ ഈ വർഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. കഴിഞ്ഞ മാസം 29ന് കൂളികോറോയിലെ സ്വർണഖനിയിലുണ്ടായ അപകടത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു.
ഏകദേശം 78 മൃതദേഹങ്ങൾ ദക്ഷിണാഫ്രിക്കയിലെ സ്വർണഖനിയിൽ നിന്ന് പുറത്തെടുത്തത് കഴിഞ്ഞ ദിവസത്തെ ഞെട്ടിക്കുന്ന വാർത്തകളിലൊന്നായിരുന്നു. ഇതിനു മുൻപ് 160 പേരെ ജീവനോടെയും രക്ഷിച്ചിരുന്നു. ഇതെല്ലാം സംഭവിച്ചത് ദക്ഷിണാഫ്രിക്കയിലെ ബഫൽസ്ഫൊണ്ടെയ്ൻ എന്ന സ്വർണഖനിയിലാണ്.
2024 നവംബര് ആറിനാണ് അടുത്ത യുഎസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ജയം ആധികാരികമായി ഉറപ്പിക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ ഒപ്പം വന്നതോടെ ട്രംപിന്റെ ജയവും അനായാസമായി. അതോടെ നെഞ്ചിടിച്ച രാജ്യങ്ങളിലൊന്ന് ചൈനയാണ്. ട്രംപ് നേരത്തേ അധികാരത്തിലിരിക്കെ ചൈന നേരിട്ട ഉപരോധങ്ങളും നിയന്ത്രണങ്ങളുമെല്ലാം അത്രയേറെയായിരുന്നു. രാജ്യാന്തരവിപണിയിലെ പ്രതിസന്ധിയായാണ് ട്രംപിന്റെ വരവിനെ ചൈന കണ്ടതും. എന്നാൽ നവംബർ 21ന് നടത്തിയ ഒരു പ്രഖ്യാപനം ചൈനയുടെ ഈ നെഞ്ചിടിപ്പിനെയെല്ലാം തള്ളിക്കളയാൻ പോന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ‘നിധി’ ശേഖരം കണ്ടെത്തിയെന്നായിരുന്നു ആ ചൈനീസ് പ്രഖ്യാപനം. അതിന്റെ പ്രതിഫലനമാകട്ടെ നിമിഷങ്ങൾക്കകമാണ് രാജ്യാന്തര വിപണിയിലും പ്രകടമായത്. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന, എതിരാളികളുടെ ഉറക്കംകെടുത്താൻ പോന്ന വൻ സ്വർണ ശേഖരം കണ്ടെത്തിയത്. വർഷങ്ങളായി ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ നിധി ചൈനീസ് സർക്കാരിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്ത് ഇനിയെന്ത് സംഭവിച്ചാലും ഈ നിധി ശേഖരം ചൈനയെ സുരക്ഷിതമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യാന്തര വിപണികളെല്ലാം ചൈനയുടെ ഈ പ്രഖ്യാപനത്തെയും തുടർന്നുള്ള നീക്കങ്ങളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്താണ് ചൈനയുടെ ഭാവിതന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ നിധിശേഖരം? ഇത് കുഴിച്ചെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്? രാജ്യാന്തര തലത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഡോളറിനും ചൈനീസ് യുവാനും സംഭവിക്കാൻ പോകുന്നതെന്താണ്? ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമോ? പരിശോധിക്കാം.
ജൊഹാനസ്ബർഗ് ∙ ദക്ഷിണാഫ്രിക്കയിൽ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ സ്റ്റിൽഫൊണ്ടെയ്നിലെ ഖനിയിൽ കുടുങ്ങിയ 4000 അനധികൃത തൊഴിലാളികൾക്ക് ഒരുതരത്തിലുമുള്ള സഹായം നൽകില്ലെന്ന് സർക്കാർ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട സ്വർണഖനികളിൽ അനധികൃത ഖനനത്തിനിറങ്ങിയവരെ പിടികൂടുന്നതിനു സർക്കാർ തന്നെ ഖനിയുടെ പ്രവേശനകവാടം അടയ്ക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഗതികെട്ട് പുറത്തുവരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി ഖുംബുദ്സോ എൻഷവേനി അറിയിച്ചു.
ഹരാരെ ∙ സിംബാബ്വേയിലെ റെഡ്വിങ് സ്വർണ ഖനി ഇടിഞ്ഞതിനേത്തുടർന്ന്, അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 11 തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തലസ്ഥാനമായ ഹരാരെയിൽനിന്ന് 270 കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള ഖനിയാണിത്. വ്യാഴാഴ്ച രാവിലെ നടന്ന അപകടത്തിന്റെ കാരണം ഭൂചലമാണെന്ന് പ്രാഥമിക വിലയിരുത്തലില് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
നാലായിരത്തിലേറെ സ്വർണ ഖനികളാണ് ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിലുള്ളത്. ഇത് ഔദ്യോഗിക കണക്ക്. ചതുരശ്ര കിലോമീറ്ററിന് എത്ര എണ്ണം എന്നു കണക്കാക്കിയാൽ ലോകത്തിൽ ഏറ്റവുമധികം സ്വർണഖനികളുള്ള രണ്ടാമത്തെ രാജ്യമാണ് സിംബാബ്വെ. 2021 ഡിസംബറിൽ മാത്രം അവിടെ ഉൽപാദിപ്പിക്കപ്പെട്ടത് 31,474 കിലോഗ്രാം സ്വർണമാണ്. തീർന്നില്ല. വജ്രഖനികളാലും സമ്പന്നമാണ് സിംബാബ്വെ. വജ്രത്തിലൂടെ പ്രതിവർഷം 100 കോടി ഡോളറിന്റെ വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊന്നും പോരാതെ പ്ലാറ്റിനം, ക്രോമൈറ്റ്, കൽക്കരി തുടങ്ങി നാൽപതോളം ധാതുക്കളാലും സമ്പന്നമാണ് സിംബാംബ്വെ. ഇതിനെല്ലാം ഒരു ഇന്ത്യൻ ബന്ധമുണ്ടായിരുന്നു. അടുത്തിടെ, കൃത്യമായി പറഞ്ഞാൽ 2023 സെപ്റ്റംബർ 29ന്, ആ ബന്ധം വിച്ഛേദിക്കപ്പെട്ടു, ഒരു മരണത്തിലൂടെ! ഇന്ത്യൻ ശതകോടീശ്വരന് ഹർപൽ രൺധാവയും അദ്ദേഹത്തിന്റെ 22 വയസ്സുള്ള മകനും സിംബാബ്വെയിൽ വിമാനാപകടത്തിൽ മരിച്ചെന്ന വാർത്ത ഞെട്ടലോടെ മാത്രമേ ബിസിനസ് ലോകത്തിന് കേൾക്കാനായുള്ളൂ. സിംബാബ്വെയിലെ സ്വർണവും വജ്രവും അപൂര്വ ധാതുക്കളുമെല്ലാം ഖനനം ചെയ്തെടുത്ത് ശുദ്ധീകരിച്ച് ലോകവിപണിയിലെത്തിച്ചിരുന്ന ശതകോടീശ്വരനാണ് മരിച്ചത്.
ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗണിന്റെ ശേഷിപ്പുകൾവേനലിൽ അണക്കെട്ടിലെ വെള്ളം താഴുമ്പോൾ വർഷാവർഷം തെളിഞ്ഞുവരും .. നഷ്ട സൗഭാഗ്യങ്ങളുടെ ഓർമപ്പെടുത്തലായി തരിയോട് ∙ ബാണാസുര സാഗർ അണക്കെട്ടിനായി കുടിയൊഴിക്കപ്പെട്ട തരിയോട് ടൗൺ ജലാശയത്തിലെ ആഴങ്ങളിൽനിന്നു പുനർജനി. എല്ലാ
നിലമ്പൂർ ∙ ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പാെലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ ഇന്നലെ രാവിലെ 9.30ന് സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ പുഴ കുഴിച്ച് ഖനനം നടത്തുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ എല്ലാവരും കടന്നുകളഞ്ഞു. ഖനന
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.