Activate your premium subscription today
Friday, Apr 18, 2025
വത്തിക്കാൻ സിറ്റി ∙ ശ്വാസകോശ അണുബാധയെത്തുടർന്നുള്ള ചികിത്സയ്ക്കുശേഷം വിശ്രമത്തിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ റജീന ചേലി ജയിൽ സന്ദർശിച്ച് തടവുകാർക്ക് ഈസ്റ്റർ ആശംസ നേർന്നു. വത്തിക്കാൻ സിറ്റിയിൽനിന്ന് 5 മിനിറ്റ് കാർയാത്ര ദൂരമേയുള്ളൂ ജയിലിലേക്ക്. വീൽചെയറിലെത്തിയ മാർപാപ്പയെ ഹർഷാരവത്തോടെ സ്വീകരിച്ചു. 70 തടവുകാരുടെ സംഘവുമായി അദ്ദേഹം സംസാരിക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.
റോം∙ വിശുദ്ധവാര ആചരണത്തോടനുബന്ധിച്ച് ഇറ്റലിയിൽ നടത്തുന്ന ഏറ്റവും പ്രസിദ്ധവും ഭക്തിസാന്ദ്രവുമായ കുരിശിന്റെവഴി, ദുഖവെള്ളിയാഴ്ച രാത്രി റോമിലെ കൊളോസിയത്തിൽ നടക്കും.
ക്രിസ്തുവിന്റെ ജറുസലേം പ്രവേശത്തിന്റെ ഓർമ പുതുക്കി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തിൽ ഓശാന തിരുനാൾ ആഘോഷിച്ചു.
കോഴിക്കോട് ∙ ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഈസ്റ്റർ സമ്മാനമായി കോഴിക്കോടു രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. നൂറ്റാണ്ടിലധികമായി മലബാറിന്റെയും കോഴിക്കോടിന്റെയും ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന രൂപയെ തേടി ഒടുവിൽ അതിരൂപതാ പദവി എത്തി. മലബാറിൽ സ്കൂളുകളും ആതുരാലയങ്ങളും ഉൾപ്പെടെ
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അഞ്ച് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയെത്തിയതിനുശേഷം ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനുമുന്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
വത്തിക്കാൻ സിറ്റി ∙ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തിയെന്നും ഒരു ഘട്ടത്തിൽ ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചെന്നും വെളിപ്പെടുത്തൽ. ഛർദിയെ തുടർന്നുള്ള ശ്വാസതടസ്സമാണ് മാർപാപ്പയുടെ ആരോഗ്യനില മോശമാകാൻ ഇടയാക്കിയതെന്നും അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും റോമിലെ ജമേലി ആശുപത്രിയിലെ ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
വത്തിക്കാൻ സിറ്റി ∙ വിദേശയാത്ര കഴിഞ്ഞു മടങ്ങിവരുന്നതുപോലെയായിരുന്നു ആ വരവ്; വത്തിക്കാൻ സിറ്റിയിലൂടെ നേരെ സെന്റ് മേരി മേജർ ബസിലിക്കയിലേക്ക്. വിദേശത്തുനിന്നു മടങ്ങിയെത്തുമ്പോഴെല്ലാം ഓടിയെത്താറുള്ള മാതാവിന്റെ അരികിലേക്കുള്ള ആ വരവ് അഞ്ച് ആഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞാണെന്ന് ഓർമിപ്പിച്ചത് മൂക്കിൽ
മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ സംസ്ഥാന ബിജെപിയുടെ തലപ്പത്തേക്ക് എത്തിയതിനോടു അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾ തേടി മനോരമ ഓൺലൈൻ സന്ദർശിച്ചത് ഒട്ടേറെ വായനക്കാരാണ്. 37 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വിശ്വാസികൾക്ക് മുന്നിലെത്തിയ ഫ്രാൻസിസ് മാർപാപ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ,
റോം ∙ 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
വത്തിക്കാൻ സിറ്റി∙ ശ്വാസകോശ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ അദ്ദേഹത്തിന് ശ്വസിക്കാൻ കഴിയുന്നുവെന്നു വത്തിക്കാൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പി തുടരും. ശ്വാസകോശത്തിലെ അണുബാധ
Results 1-10 of 410
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.