Activate your premium subscription today
Saturday, Mar 22, 2025
സഭയ്ക്ക് സ്വതന്ത്രമായ ഒരു ഭരണഘടന രൂപീകരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂർത്തിയാക്കി എന്നതു തന്നെയാണ് മാർ ദിവന്നാസിയോസിനെ മലങ്കരയിൽ ചിരസ്മരണീയനാക്കുന്നത്. സ്വതന്ത്ര ഭാരതത്തിന് തനതായ ഭരണഘടന പ്രയോഗത്തിൽ വരുന്നതിനും പതിനഞ്ചു വർഷം മുമ്പ് തന്നെ തദ്ദേശീയമായ സഭ എന്ന കാഴ്ചപ്പാട് മുൻനിർത്തി ഭരണഘടനയ്ക്ക് രൂപം നൽകി പ്രാവർത്തികമാക്കാൻ മാർ ദിവന്നാസിയോസിന് കഴിഞ്ഞു.
പരിശുദ്ധ ഗീവർഗീസ് മാർ ദിവന്നാസിയോസ് ഭരിച്ച 1908 മുതല്‍ 1934 വരെയുള്ള കാല് ശതാബ്ദം മലങ്കര സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ കാലഘട്ടം ആയിരുന്നു. മരണത്തെപ്പോലും അഭിമുഖീകരിക്കേണ്ടിവന്ന അവസ്ഥകള്‍ ഈ കാലയളവില്‍ അദ്ദേഹത്തിനുണ്ടായി. മലങ്കര സമുദായത്തെ സമര്‍ത്ഥമായി നയിച്ച അദ്ദേഹത്തെ സ്മരിക്കുന്നതിനു
മലങ്കര ഓർത്തഡോക്സ് സഭയുടെ ആത്മാവിനെ വിശുദ്ധിയുടെ ദിവ്യ കിരണങ്ങളാൽ എല്ലാ അർത്ഥത്തിലും പ്രശോഭിപ്പിച്ച മലങ്കരയുടെ ഭാസുര താരമാണ് ‘സഭാ ഭാസുരൻ’ എന്ന് സഭ ഉദ്ഘോഷിക്കുന്ന പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ്. വിശ്വാസ സംരക്ഷകനും, മലങ്കര സഭയുടെ അതിരുകളെ ഭരണക്രമീകരണത്തിന്റെ അന്തസ്സുറ്റ കോട്ട കെട്ടി
മലങ്കര സഭയില്‍ ഐശ്വര്യവും സ്വാതന്ത്ര്യവും ഐക്യവും സമാധാനവും പുനസ്ഥാപിക്കുന്നതിനായി അക്ഷീണം യത്നിച്ച മഹാത്മാവായിരുന്നു പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (1858-1934). സഭയില്‍ സമാധാന സ്ഥാപനത്തിനായി അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വെളിപ്പെടുന്ന മഹത്തായ രചനകളാണ് മര്‍ദ്ദീന്‍
പലവട്ടം വിദേശ സ്വാധീനങ്ങൾക്ക് വിധേയപ്പെടേണ്ടിവന്നിട്ടുള്ള ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. ഈ സ്വാധീനങ്ങൾ സഭയുടെ തോളിൽ താങ്ങാനാവാത്ത ഭാരമായി പരിണമിച്ചപ്പോഴെല്ലാം, അതിനടിയിൽപ്പെട്ട് ഞെരിഞ്ഞുപോകാതെ സഭാഗാത്രത്തെ രക്ഷിക്കാൻ ഓരോ ചരിത്ര പുരുഷന്മാർ അതതുകാലത്ത് എഴുന്നേറ്റിട്ടുണ്ട്.
മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവർഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഭാസുര സ്മൃതിക്കിത് 91-ാം ആണ്ട്. ഭാരത ക്രൈസ്തവ സഭയിലെ തദ്ദേശീയനായ ദ്വിതീയ പ്രഖ്യാപിത പരിശുദ്ധന്, മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവർഗീസ് മാര്‍ ദിവന്നാസിയോസിന്റെ 91-ാം ഓര്‍മ്മപ്പെരുന്നാള്‍ 2025 ഫെബ്രുവരി 23ന്
പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മലങ്കരസഭാ ഗാത്രത്തിലെ ദീപ്ത സ്മരണയാണ്. സ്വാതന്ത്ര്യദാഹം മനുഷ്യസഹജമാണ്. എന്നാല്‍ ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി അഗ്നിച്ചൂളകളുടെ നടുവിലൂടെ പ്രയാണം ചെയ്യുന്നവര്‍ അംഗുലീപരിമിതമാണ്. ദര്‍ശനത്തിന്റെയും തപോനിഷ്ഠയുടെയും പ്രാര്‍ത്ഥനയുടെയും
പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര സഭയുടെ ചരിത്രത്താളുകളില്‍ നിന്നും ഒരിക്കലും മാറ്റപ്പെടുവാന്‍ സാധിക്കാത്ത നാമമാണ് പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റേത്. മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം പ്രയത്നിച്ചു എന്നതുകൊണ്ട് മാത്രമല്ല അദ്ദേഹം
കാലത്തിന്റെ കാറ്റും കോളും എത്ര ഏറിയതായാലും പരിശുദ്ധ മലങ്കര സഭയെ നങ്കൂരമിട്ട കപ്പൽ പോലെ ഉറപ്പിച്ചു നിർത്തുന്നത്, ദൈവത്തോട് ആലോചന കഴിക്കുകയും സഭയെ ജീവനേക്കാൾ സ്നേഹിക്കുകയും യാമങ്ങളിൽ ഇടമുറിയാതെ സഭാമക്കൾക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തുപോന്ന പരിശുദ്ധരായ പിതാക്കൻമാരുടെ നീണ്ട നിരയാണ്.
മലങ്കര സഭാ ഭാസുരൻ പരിശുദ്ധ ഗീവർഗീസ് മാർ ദീവന്നാസിയോസിന്റെ 91 ാം ഓർമദിനം അദ്ദേഹം കബറടങ്ങിയിരിക്കുന്ന പഴയ സെമിനാരിയിലും ലോകത്താകമാനമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ പള്ളികളിലും കൊണ്ടാടുന്ന അവസരമാണ് ഇപ്പോൾ. കാറും കോളും നിറഞ്ഞ സഭാന്തരീക്ഷത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പതിറ്റാണ്ടുകളിൽ സഭയെ സുധീരമായി നയിച്ച ക്രാന്തദർശിയും പ്രാർത്ഥനാമല്ലനും ധീരോദാത്തനുമായ ഒരു പിതാവായിരുന്നു പരിശുദ്ധ മാർ ദിവന്നാസിയോസ്. കർമ്മധീരനും വേദശാസ്ത്ര പണ്ഡിതനും ആയിരുന്നു അദ്ദേഹം.
മല്ലപ്പള്ളി വട്ടശ്ശേരിൽ ഔസേഫിന്റെയും ഏലിയാമ്മയുടെയും മകനായി 1858 ഒക്ടോബർ 31 –നായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ജനനം. പ്രാഥമിക പഠനം, മിഡിൽ സ്കൂൾ എന്നിവ മല്ലപ്പള്ളിയിലും ഹൈസ്കൂൾ പഠനം കോട്ടയം സിഎംഎസിലും പൂർത്തിയാക്കിയ ശേഷം വൈദിക പഠനത്തിനു ചേർന്നു.
പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുന്നാളിനു പഴയ സെമിനാരിയിൽ ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റി. സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. സി.സി.ചെറിയാൻ എന്നിവർ നേതൃത്വം നൽകി. 18 മുതൽ നടക്കുന്ന കുർബാനയ്ക്കും ധ്യാനത്തിനും വിവിധ മെത്രാപ്പൊലീത്തമാർ നേതൃത്വം നൽകും.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.