ADVERTISEMENT

ചിറ്റാരിപ്പറമ്പ് ∙ വനമേഖലയിലെ ജനവാസകേന്ദ്രത്തിൽ പതിവായി കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയാകുന്നു. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻകൂട്ടം മണിക്കൂറോളം യാത്രക്കാരെ മുൾമുനയിൽ നിർത്തി. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, പന്ന്യോട്, പൂഴിയോട്, ചെന്നപ്പൊയിൽ, നരിക്കോട്, വാഴമല എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ കാട്ടുപോത്തുശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസമാണ് പന്ന്യോട് ജനവാസമേഖലയിൽ കാട്ടുപോത്ത് 2 ഗർഭിണിപ്പശുക്കളെ കൊന്നത്. 2 വർഷം മുൻപ് പ്രഭാതസവാരിക്കിറങ്ങിയ കോളയാട് കറ്റ്യാട് സ്വദേശി പുത്തലത്ത് ഗോവിന്ദൻ (98) കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റവർ ഒട്ടേറെ. 

രാത്രി വൈകുംവരെ കാവലിരുന്നാണ് ഈ പ്രദേശത്തുള്ളവർ കൃഷിയിടം സംരക്ഷിക്കുന്നത്. കോളയാട് ചങ്ങലഗേറ്റ് മുതൽ പെരുവ വരെയുള്ള 6 കിലോമീറ്ററോളം റോഡിൽ ദിനംപ്രതി കാട്ടുപോത്ത് എത്തുന്നുണ്ട്. പെരുവ ഭാഗത്തേക്ക് എപ്പോഴും ബസില്ലാത്തതിനാൽ പലരും വനത്തിലൂടെ നടന്നാണു പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരും ഭീതിയിലാണ്. റോഡിന്റെ ഇരുവശത്തെയും അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വീടുകൾക്കു സമീപത്തും കാട്ടുപോത്തിൻകൂട്ടം എത്തുന്നുണ്ട്. ഇവയെ തുരത്താനുള്ള സംവിധാനമില്ല.

English Summary:

Wild buffaloes, a frequent sight in the Chittariparamba forest area, are becoming a significant concern. Locals face increasing danger as buffaloes invade roadways and residential areas, with calls for immediate safety measures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com